അമരാവതി: ആന്ധ്രപ്രദേശിൽ ചന്ദ്രബാബു നായിഡുവിെൻറ ഭരണകാലത്ത് 8.90 കോടി െചലവിൽ നി ർമിച്ച സമ്മേളന ഹാൾ പൊളിച്ചു തുടങ്ങി. ഉണ്ടവല്ലിയിൽ കൃഷ്ണ നദിക്കരികിൽ നിർമിച്ച സ ർക്കാറിെൻറ ‘പ്രജ വേദിക’ ഹാൾ മുഖ്യമന്ത്രി വൈ.എസ്. ജഗൻമോഹൻ റെഡ്ഡി അധികാരത്തിലേറിയതോടെയാണ് പൊളിക്കാൻ തീരുമാനിച്ചത്.
അതേസമയം, പൊളിക്കുന്നത് സ്റ്റേചെയ്യണമെന്ന ആവശ്യം ഹൈകോടതി നിരാകരിച്ചിരുന്നു. മറ്റ് സൗകര്യങ്ങളില്ലാത്തതിനാൽ സർക്കാർ സമ്മേളനങ്ങൾ നടത്താനാണെന്ന് പറഞ്ഞാണ് ചന്ദ്രബാബു നായിഡുവിെൻറ വസതിക്കു സമീപം ഹാൾ നിർമിച്ചത്. ഇത് പ്രതിപക്ഷനേതാവിെൻറ ഓഫിസ് അനുബന്ധ കെട്ടിടമായി ഉപയോഗിക്കാൻ അനുവദിക്കണമെന്ന് ചന്ദ്രബാബു നായിഡു മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നുവെങ്കിലും അംഗീകരിക്കപ്പെട്ടില്ല.
കെട്ടിടം നിയമവിരുദ്ധമായാണ് നിർമിച്ചതെന്ന് പറഞ്ഞ ജഗൻമോഹൻ റെഡ്ഡി പൊളിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.