സുപ്രീംകോടതിയിലെ പ്രതിസന്ധി: കേന്ദ്രം ഇടപെടില്ല; നാളെ പരിഹാരമാകുമെന്ന് അറ്റോണി ജനറൽ

ന്യൂഡൽഹി: സുപ്രീംകോടതിയിലെ പ്രശ്നങ്ങൾക്ക് നാളെ പരിഹാരമാകുമെന്ന് അറ്റോണി ജനറൽ കെ.കെ വേണുഗോപാൽ. ജഡ്ജിമാരുടെ വാർത്ത സമ്മേളനം ഒഴിവാക്കേണ്ടതായിരുന്നു. പരിചയ സമ്പത്തുള്ളവരാണ് ജഡ്ജിമാരെന്നും വേണുഗോപാൽ പറഞ്ഞു. അതേ സമയം, വിഷയത്തിൽ കേന്ദ്രസർക്കാർ ഇടപെടില്ലെന്ന് നിയമസഹമന്ത്രി പി.പി ചൗധരി പറഞ്ഞു. പ്രശ്നം സുപ്രീംകോടതി തന്നെ പരിഹരിക്കണമെന്നാണ് സർക്കാറിെൻറ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി.

നേരത്തെ സുപ്രീംകോടതിയിലെ പ്രശ്നങ്ങളെ സംബന്ധിച്ച് നിയമ മന്ത്രി രവിശങ്കർ പ്രസാദിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി റിപ്പോർട്ട് തേടിയിരുന്നു. എങ്കിലും വിഷയത്തിൽ കേന്ദ്രസർക്കാർ നേരിട്ട് ഇടപെടാനുള്ള സാധ്യതയില്ലെന്നാണ് സൂചന.

ചിഫ് ജസ്റ്റിസിെൻറ നടപടികളോട് വിയോജിച്ച് ജസ്റ്റിസ് ജെ.ചേലമേശ്വറിെൻറ നേതൃത്വത്തിൽ രഞ്ജൻ ഗോഗോയ്, മദൻ ബി.ലോകൂർ, കുര്യൻ ജോസഫ് എന്നിവരാണ് കോടതി വിട്ടിറങ്ങി മാധ്യമങ്ങളെ കണ്ടതാണ് പ്രശ്നങ്ങൾക്ക് കാരണം. ജസ്റ്റിസ് ബി.എച്ച് ലോയയുടെ മരണവുമായി ബന്ധപ്പെട്ട കേസിെൻറ ചുമതല ഏൽപ്പിക്കുന്നത് സംബന്ധിച്ച തർക്കമാണ് പൊട്ടതിത്തെറിയിലേക്ക് നയിച്ചത്.
 

Tags:    
News Summary - Democracy At Stake, Things Not In Order: 4 Supreme Court Judges-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.