ഭക്ഷണത്തിന് പാത്രം കിട്ടിയില്ല, വിവാഹത്തിനെത്തിയ മ്യൂസിക് ബാൻഡ് അംഗങ്ങൾ കാറ്ററിങ് സ്റ്റാഫിനെ മർദിച്ച് കൊന്നു

ന്യൂഡൽഹി: വിവാഹവേദിയിൽ ഭക്ഷണത്തിന് പാത്രം ലഭിക്കാത്തതിനെ തുടർന്ന് കാറ്ററിങ് സ്റ്റാഫിനെ മ്യൂസിക് ബാൻഡ് അംഗങ്ങൾ തല്ലിക്കൊന്നു. ഡൽഹിയിലെ പ്രശാന്ത് വിഹാറിൽ കഴിഞ്ഞ ദിവസം രാത്രി കല്യാണത്തിനിടയിലാണ് സംഭവം.

ഡി.ജെ ഉൾപ്പെടെയുള്ള മ്യൂസിക് ബാൻഡ് അംഗങ്ങളാണ് ഭക്ഷണത്തിന് പാത്രം കിട്ടിയില്ലെന്ന് ആരോപിച്ച് പ്രശ്നങ്ങളുണ്ടാക്കിയത്. കാറ്ററിങ് ജീവനക്കാരനായ സന്ദീപ് സിങ്ങിനോട് ബാൻഡ് അംഗങ്ങൾ പാത്രം ചോദിച്ചു. പാത്രങ്ങൾ വൃത്തിയാക്കുകയാണെന്നും അൽപ്പ നിമിഷങ്ങൾക്കുള്ളിൽ ലഭ്യമാക്കുമെന്നും സന്ദീപ് അറിയിച്ചു.

എന്നാൽ ബാൻഡിലെ രണ്ടംഗങ്ങൾ പാത്രങ്ങൾ വൈകിയതിൽ രോഷാകുലരായി സന്ദീപിനെ പ്ലാസ്റ്റിക് കൊട്ടകൊണ്ട് അടിച്ചു. മർദനത്തിൽ പരിക്കേറ്റ സന്ദീപിനെ സഹപ്രവർത്തകർ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.

മർദനത്തിൽ നാലുപേർ ഉൾപ്പെട്ടിരുന്നെന്നും രണ്ടുപേരെ അറസ്റ്റ് ചെയ്തതായും മറ്റുള്ളവർക്ക് വേണ്ടി അന്വേഷണം ആരംഭിച്ചുവെന്നും പൊലീസ് പറഞ്ഞു.  

Tags:    
News Summary - Delhi Wedding Staff Beaten To Death By Music Band Members Over Food Plates

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.