ന്യൂഡൽഹി: ഡൽഹിയിൽ യുവാവിനെ വെടിവെച്ച് കൊല്ലുന്നതിെൻറ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു. ദ്വാരകയിൽ ഒരാളെ വെടിവെച്ച് കൊല്ലുന്നതിെൻറ സി.സി.ടി.വി ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. കൊലപാതകത്തിന് ശേഷം മൃതദേഹത്തിെൻറ ഫോട്ടോ അക്രമി ഫോണിൽ പകർത്തുന്നതും ദൃശ്യങ്ങളിലുണ്ട്.
ഒക്ടോബർ 22നാണ് കൊലപാതകം നടന്നത്. വികാസ് എന്നയാളാണ് കൊല്ലപ്പെട്ടത്. സാക്ഷിമൊഴിയുടെ അടിസ്ഥാനത്തിൽ കമൽ ഗെഹ്ലോട്ടിനും പിതാവ് പവൻ ഗെഹ്ലോട്ട് എന്നിവർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഇതിൽ പവൻ ഗെഹ്ലോട്ട് അറസ്റ്റിലായെങ്കിലും കമലിനായി തെരച്ചിൽ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.