കർണാടകയിലെ സ്കൂൾ ഉച്ചഭക്ഷണത്തിൽ ചത്തപല്ലി; 80 കുട്ടികൾ ചികിത്സ തേടി

ബംഗളൂരു: സ്കൂൾ ഉച്ചഭക്ഷണത്തിൽ ചത്തപല്ലിയെ കണ്ടെത്തിയതിന് പിന്നാലെ 80 വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശാരീരിക അസ്വാസ്ഥ്യങ്ങൾ അനുഭവപ്പെട്ടതിനെ തുടർന്നാണ് കുട്ടികളെ ആശുപത്രിയിലേക്ക് മാറ്റിയത്. കർണാടകയിലെ ഹാവേരി ജില്ലയിലാണ് സംഭവം.

വെങ്കടപുര തണ്ട ഗ്രാമത്തിലെ സർക്കാർ സ്കൂളിൽ കുട്ടികൾക്ക് വിളമ്പിയ ഉച്ചഭക്ഷണത്തിലാണ് ചത്തപല്ലിയെ കണ്ടെത്തിയത്. ഭക്ഷണം കഴിച്ച 80 കുട്ടികളെയും ആശുപത്രിയിൽ പ്രവേശിക്കുകയായിരുന്നു.

കുട്ടികളെ ആരോഗ്യപരിശോധനക്ക് വിധേയമാക്കിയ ശേഷം ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്തതായി അധികൃതർ അറിയിച്ചു. സ്കൂൾ അധികൃതരുടെ അനാസ്ഥക്കെതിരെ നടപടി സ്വീകരിക്കാൻ ജില്ല ഭരണകൂടം നിർദേശിച്ചു. 

Tags:    
News Summary - Dead lizard in mid day meals 80 students fall sick in Karnataka school

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.