ന്യൂഡൽഹി: പാർട്ടി ഓഫിസിെല മോശം പെരുമാറ്റത്തിന് യുവ നേതാവും ജെ.എൻ.യു വിദ്യാർഥിയൂനിയൻ മുൻ പ്രസിഡൻറുമായ കനയ്യകുമാറിനെതിരെ ജനുവരി അവസാനം ഹൈദരാബാദിൽ നടന്ന സി.പി.ഐ ദേശീയ കൗൺസിലിൽ ശാസന പ്രമേയം. കനയ്യയും അനുയായികളും പട്ന പാർട്ടി ഓഫിസിലെത്തി അതിക്രമം നടത്തുകയും ഓഫിസ് സെക്രട്ടറി ഇന്ദു ഭൂഷനെ കൈയേറ്റം ചെയ്തതുമാണ് പ്രമേയത്തിനിടയാക്കിയതെന്ന് ദ ഹിന്ദു റിപ്പോർട്ട് ചെയ്തു.
ഡിസംബർ ഒന്നിന് നടത്താൻ തീരുമാനിച്ച ബെഗുസ്വാരായി ജില്ല കൗൺസിൽ യോഗം നീട്ടിവെച്ച കാര്യം പങ്കെടുക്കാനെത്തിയപ്പോഴാണ് കനയ്യ അറിഞ്ഞത്. മുൻകൂട്ടി അറിയിക്കാഞ്ഞതു മൂലം സമയം നഷ്ടപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി അപമര്യാദയായി പെരുമാറിയെന്നാണ് പരാതി.
ജനുവരിയിൽ പട്നയിൽ നടന്ന സംസ്ഥാന കൗൺസിൽ വിഷയം ചർച്ച ചെയ്തെങ്കിലും നടപടിയെടുക്കുന്നതിൽ നേതാക്കളിൽ ഭിന്നാഭിപ്രായം ഉയർന്നു. അറിയപ്പെടുന്ന നേതാക്കളിൽ ഒരാളായ കനയ്യകുമാർ ശാസിക്കപ്പെടുന്നത് തെറ്റായ സന്ദേശം നൽകുമെന്നും പാർട്ടി കേഡർമാരിൽ നിരാശയുണ്ടാക്കുമെന്നും സംസ്ഥാന നേതാക്കൾ ചൂണ്ടിക്കാട്ടി.
അതേസമയം, അതിക്രമത്തിൽ പങ്കാളിയായിട്ടില്ലെന്നും ചില ആളുകളുടെ പെരുമാറ്റം കാരണം ആരെയെങ്കിലും വേദനിപ്പിച്ചെങ്കിൽ ക്ഷമ ചോദിക്കുന്നതായി കനയ്യ കുമാർ പറഞ്ഞതായും മുതിർന്ന നേതാക്കളെ ഉദ്ധരിച്ച് ഹിന്ദു റിപ്പോർട്ട് ചെയ്തു.
എന്നാൽ, അനാരോഗ്യം മൂലം ഹൈദരാബാദിൽ നടന്ന ദേശീയ കൗൺസിലിൽ പങ്കെടുക്കാൻ സാധിച്ചില്ലെന്നും പ്രമേയം പാസാക്കിയത് അറിഞ്ഞില്ലെന്നും കനയ്യ കുമാർ പ്രതികരിച്ചു. പാർട്ടി ഓഫിസിൽ പറയപ്പെടുന്ന പ്രശ്നങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കനയ്യ കുമാർ പ്രതികരിച്ചു. പാർട്ടി ഓഫിസിൽ പറയപ്പെടുന്ന പ്രശ്നങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.