ബംഗളൂരു: കോവിഡ് ബാധിച്ചെന്ന് കരുതി മൃതദേഹത്തോട് ആരോഗ്യപ്രവർത്തകരുടെ അവഗണനയും ജാഗ്രതക്കുറവും. ഹാവേരിയിൽ മരിച്ച 45 കാരനെ പൊതിഞ്ഞുകെട്ടി മൂന്നുമണിക്കൂറോളം ബസ്സ്റ്റോപ്പിൽ വെച്ചതിെൻറ വിഡിയോ ദൃശ്യം സമൂഹ മാധ്യമങ്ങളിൽ ൈവറലായി. ഹാവേരി റാണിബെന്നൂർ താലൂക്ക് ആശുപത്രിക്ക് സമീപത്തെ ബസ്സ്റ്റോപ്പിലാണ് പി.പി.ഇ കിറ്റിൽ പൊതിഞ്ഞ മൃതദേഹം കിടത്തിയത്.
ഒരാഴ്ചയായി പനിബാധിതനായിരുന്ന 45കാരൻ റാണിബെന്നൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ജൂൺ 28 നാണ് ഇയാളുടെ സ്രവം പരിശോധനക്കെടുത്തത്. ഫലം വാങ്ങാൻ ശനിയാഴ്ച രാവിലെ 11 ഒാടെ എത്തിയെങ്കിലും കിട്ടിയില്ല. ആശുപത്രിക്ക് സമീപത്തെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ ഇരിക്കുന്നതിനിടെ ഇയാൾ കുഴഞ്ഞുവീണ് മരിച്ചു. വിവരമറിയിച്ചതിനെ തുടർന്ന് ആശുപത്രി ജീവനക്കാരെത്തി പി.പി.ഇ കിറ്റിൽ പൊതിഞ്ഞ് മോർച്ചറിയിലേക്ക് മാറ്റുന്നതിന് പകരം അവിടെത്തന്നെ ഉപേക്ഷിച്ചു.
കോവിഡ് ബാധിച്ച് മരിച്ചയാൾ എന്ന നിലയിലായിരുന്നു ഇവർ പെരുമാറിയതത്രെ. മൂന്നുമണിക്കൂറിന് ശേഷം സംസ്കാരത്തിന് കൊണ്ടുപോകാൻ വീണ്ടും ജീവനക്കാരെത്തുേമ്പാഴേക്കും സംഭവത്തിെൻറ വിഡിയോ ദൃശ്യം സമൂഹ മാധ്യമങ്ങളിൽ ൈവറലായിരുന്നു.
സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ ഉത്തരവിട്ടതായും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുെമന്നും ഹാവേരി ഡീഷനൽ ഡെപ്യൂട്ടി കമീഷണർ എസ്. യോഗീശ്വർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.