ന്യൂഡൽഹി: രാജ്യത്തെ സമ്പൂർണ അടച്ചിടലിെൻറ (ലോക്ഡൗൺ ) കൃത്യമായ ഫലം മനസ്സിലാക്കണ മെങ്കിൽ പരിശോധനകളുടെ എണ്ണം ഇനിയും വർധിപ്പിക്കേണ്ടതുണ്ടെന്ന് വിദഗ്ധർ.
ലോ ക്ഡൗൺ മൂലം വൈറസ് പരക്കുന്നത് കുറക്കാൻ സാധിച്ചു എന്നത് ശരിയാണ്. എന്നാൽ, വൈറസ് വ് യാപനം നിലച്ച ഘട്ടത്തിലെത്തിയിട്ടില്ല. കോവിഡ് ബാധിതരുടെ എണ്ണം ഇപ്പോഴും വർധിക്കു ന്ന സാഹചര്യത്തിൽ ലോക്ഡൗൺ പിൻവലിക്കുന്നത് രോഗത്തിെൻറ സർവ വ്യാപനത്തിന് ഇടയാക്കുമെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
പരിശോധനകളുടെ എണ്ണം പതിന്മടങ്ങ് വർധിപ്പിക്കുകയും അതിവേഗ പരിശോധന സംവിധാനം ഏർപ്പെടുത്തുകയും വേണമെന്ന് ശ്വാസകോശ രോഗ വിദഗ്ധർ വ്യക്തമാക്കുന്നു. മാർച്ച് 24ന് തുടങ്ങിയ ലോക്ഡൗൺ തുടരുന്നതിനിടയിലും പുതിയ രോഗബാധ ഒാരാ ദിവസവും റിപ്പോർട്ട് ചെയ്യുന്നുണ്ട്.
എന്നാൽ, കേസുകളുടെ എണ്ണത്തിൽ വൻ വർധന ഉണ്ടായിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയ ജോയൻറ് സെക്രട്ടറി ലവ് അഗർവാൾ പറഞ്ഞു. ഇന്ത്യ ഇപ്പോഴും അപകട മേഖല തരണം ചെയ്തിട്ടില്ല. വ്യാപകമായ തോതിൽ പരിശോധന നടത്തിയാൽ മാത്രമേ ഇന്ത്യയുടെ യഥാർഥ ചിത്രം വ്യക്തമാവൂ.
സമൂഹ വ്യാപനമെന്ന മൂന്നാം ഘട്ടത്തിലേക്കാണ് ഇന്ത്യ നീങ്ങുന്നതെന്ന് സർ ഗംഗാ റാം ആശുപത്രിയിലെ പ്രമുഖ ശ്വാസ കോശ രോഗ വിദഗ്ധൻ അരവിന്ദ് കുമാർ വ്യക്തമാക്കി. ആയിരക്കണക്കിനാളുകൾക്ക് രോഗം ബാധിക്കുന്നു എന്നത് മാത്രമല്ല സമൂഹവ്യാപനത്തിെൻറ തോത്.
സമ്പർക്കത്തിലൂടെയോ രോഗ ബാധിത മേഖലയിൽ യാത്ര ചെയ്ത ചരിത്രമോ ഇല്ലാത്തവർക്കും കോവിഡ് ബാധിക്കുന്നു എന്നത് സമൂഹ വ്യാപനത്തിെൻറ അടയാളമാണെന്ന് ഡോ. അരവിന്ദ് ചൂണ്ടിക്കാട്ടി. ഇറ്റലി, അമേരിക്ക തുടങ്ങിയ രാജ്യങ്ങളുമായി താരതമ്യത്തിൽ അർഥമില്ല. കേസുകളുടെയും മരണത്തിേൻറയും കാര്യത്തിൽ ഇന്ത്യ ഇപ്പോൾ ആരോഹണ നിലയിലാണ്. അതും ലോക്ഡൗണിൽ. ഇത് ഗൗരവമായി കാണണമെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.