55കാരൻ കോവിഡ് ബാധിച്ച് മരിച്ചു; ആംബുലൻസെത്തിയത് രണ്ട് മണിക്കൂർ കഴിഞ്ഞ്

ബംഗളൂരു: നഗരത്തിൽ കോവിഡ് രോഗിയുടെ മൃതദേഹവുമായി ബന്ധുക്കൾ ആംബുലൻസിനായി വീടിന് മുന്നിൽ കാത്തുനിന്നത് രണ്ടുമണിക്കൂറോളം. ശ്വാസ തടസങ്ങളുണ്ടായിരുന്ന ഇദ്ദേഹം വെള്ളിയാഴ്ചയാണ് മരിച്ചത്. 

55 കാരൻെറ മൃതദേഹം വീടിനുപുറത്തെത്തിച്ച് ബന്ധുക്കൾ സമീപത്തുനിൽക്കുന്ന ചിത്രങ്ങൾ സാമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയായായിരുന്നു. ഇദ്ദേഹത്തിന് ശ്വാസതടസമുണ്ടായിരുന്നതായും വീട്ടിൽവെച്ചുതന്നെ ചികിത്സ നൽകിയതായും ഭാര്യ പറഞ്ഞു. പിന്നീട് കോവിഡ് പോസിറ്റീവാണെന്ന റിപ്പോർട്ട് വന്നേപ്പാഴേക്കും അദ്ദേഹത്തിൻെറ സ്ഥിതി വഷളാകുകയായിരുന്നു. 

കോവിഡ് പോസിറ്റീവാണെന്ന വിവരം അറിഞ്ഞ ഉടനെ ആശുപത്രി അധികൃതരെ വിളിക്കുകയും ആംബുലൻസ് ആവശ്യെപ്പടുകയും ചെയ്തിരുന്നു. ആംബുലൻസ് വരാൻ വൈകിയതിനെ തുടർന്ന് ഓട്ടോറിക്ഷയിൽ ആശുപത്രിയിൽ എത്തിക്കാനായി വീടിന് പുറത്തെത്തിച്ചപ്പോഴേക്കും രോഗി കുഴഞ്ഞുവീണു. അപ്പോൾ തന്നെ മരിക്കുകയും ചെയ്തു. രണ്ടുമണിക്കൂറിന് ശേഷമാണ് ആംബുലൻസ് എത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയത്. 

സംഭവത്തിൽ ഉത്തരവാദികളായവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് കോവിഡ് പ്രതിസന്ധി കൈകാര്യം ചെയ്യാൻ ചുമതലയുള്ള മന്ത്രി ആർ. അശോക് പറഞ്ഞു. സംഭവത്തിൽ അന്വേഷണം നടത്താൻ ഉത്തരവിട്ടതായി ബംഗളൂരു സിവിക് ബോഡി കമീഷനർ പറഞ്ഞു. 

കഴിഞ്ഞ ഒരാഴ്ചക്കിടെ ബംഗളൂരുവിൽ കോവിഡ് ബാധിതരുടെ എണ്ണത്തിൽ വൻവർധന രേഖപ്പെടുത്തിയിരുന്നു. വെള്ളിയാഴ്ച ബംഗളൂരുവിൽ 994 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 7,173 പേർക്ക് ഇതുവരെ നഗരത്തിൽ രോഗം ബാധിച്ചു. 106 മരണവും ബംഗളൂരുവിൽ റിപ്പോർട്ട് ചെയ്തു. കർണാടകയിൽ ഇതുവരെ 19,710 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 293 മരണവും റിപ്പോർട്ട് ചെയ്തു. 
 

Tags:    
News Summary - COVID-19 Patients Body On Bengaluru Street, Ambulance Arrives 2 Hours Later -India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.