ന്യൂഡൽഹി: രാജ്യമാകെ അതിവേഗം കോവിഡ് പടരുന്ന സാഹചര്യത്തിൽ കൂടുതൽ കരുതലും ജാഗ്രത യും വേണമെന്ന മുന്നറിയിപ്പുമായി ശാസ്ത്രജ്ഞർ. നേരിട്ട് പറയാതെ, കോവിഡ് സമൂഹ വ്യാപനത്ത ിലേക്ക് കടന്നതിൻെറ സൂചനകളടങ്ങുന്ന പഠന റിപ്പോർട്ട് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച് (ഐ.സി.എം.ആർ) പുറത്തുവിട്ടു.
കോവിഡ് ലക്ഷണമായ കടുത്ത ശ്വാസകോശ രോഗമുള്ളവരി ൽ (സിവിയർ അക്യൂട്ട് റെസ്പിറേറ്ററി ഇൽനെസ് - സരി) നടത്തിയ പഠനത്തിൽ നിന്നാണ് സമൂഹ വ്യാ പനത്തിൻെറ സൂചനകൾ വെളിപ്പെടുന്നത്. അടുത്തിടെ കോവിഡ് സ്ഥിരീകരിച്ച 104 പേരിൽ 40 പേരും വ ിദേശയാത്ര നടത്തിയവരോ മറ്റ് കോവിഡ് രോഗികളുമായി ഇടപഴകിയവരോ അല്ലെന്നാണ് ഐ.സി.എം.ആറിൻെറ നിർണായക കണ്ടെത്തൽ.
ഫെബ്രുവരി 15നും ഏപ്രിൽ രണ്ടിനുമിടക്ക് 20 സംസ്ഥാനങ്ങളിലെ 52 ജില്ലകളിൽ നിന്നുള്ള 5911 പേരെയാണ് പരിശോധനാ വിധേയമാക്കിയത്. കോവിഡിൻെറ സമൂഹ വ്യാപനം കണ്ടെത്തുന്നതിനായിരുന്നു പരിശോധന.കോവിഡ് സ്ഥിരീകരിച്ചവരിൽ 39.2 ശതമാനം പേരാണ് വിദേശയാത്ര നടത്താത്തവരും മറ്റ് രോഗികളുമായി ഇടപഴകാത്തവരുമായി ഉള്ളത്.
രണ്ടു ശതമാനം പേർ കോവിഡ് രോഗികളുമായി സമ്പർക്കമുണ്ടായിരുന്നവരാണ്. ഒരു ശതമാനം പേരാണ് വിദേശയാത്ര നടത്തിയവർ. പനി, ചുമ, ശ്വാസതടസ്സം എന്നീ രോഗലക്ഷണങ്ങളുള്ളവർ, അവരുമായി സമ്പർക്കമുണ്ടായിരുന്നവർ, ആരോഗ്യ പ്രവർത്തകർ എന്നിവരെയാണ് സമൂഹ വ്യാപനം കണ്ടെത്തുന്നതിനായി പരിശോധനക്ക് വിധേയമാക്കിയത്.
‘സരി’ രോഗികളിൽ കോവിഡ് പോസിറ്റിവായവരിൽ 2.3 ശതമാനം പേരും പുരുഷന്മാരാണ്. സ്ത്രീകളിൽ 0.8 ശതമാനം പേർ മാത്രമാണ് പോസിറ്റിവ്. 50-59 പ്രായക്കാരാണ് കോവിഡ് പോസിറ്റിവാകുന്നവരിൽ കൂടുതലെന്നും പഠനത്തിൽ പറയുന്നു.
വിദേശയാത്രയും സമ്പർക്കവുമില്ലാതെ രോഗം പകർന്നവരുള്ള ജില്ലകൾ പ്രത്യേകം തരംതിരിച്ച് കോവിഡ് പ്രതിരോധത്തിന് ത്വരിത നടപടി സ്വീകരിക്കണമെന്ന് റിപ്പോർട്ട് ആവശ്യപ്പെടുന്നു. കോവിഡ് വ്യാപനം അതിവേഗം കണ്ടെത്തേണ്ടത് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ അനിവാര്യമാണ്. കഴിഞ്ഞ രണ്ടാഴ്ച കോവിഡ് കേസുകൾ കുതിച്ചുയർന്നു.
കഴിഞ്ഞ മാസം 13 ലക്ഷം പേരുടെ സാമ്പിളുകൾ പരിശോധിച്ചു. കഴിഞ്ഞ ബുധനാഴ്ച മാത്രം 13000 സാമ്പിളുകളാണ് പരിശോധിച്ചതെന്നും ഐ.സി.എം.ആർ അറിയിച്ചു. ‘ഇന്ത്യൻ ജേണൽ ഓഫ് മെഡിക്കൽ റിസർചി’ൽ പ്രസിദ്ധീകരിച്ച പഠനം ഐ.സി.എം.ആർ മേധാവി ബൽറാം ഭാർഗവ അടക്കം ഒന്നിലേറെ ശാസ്ത്രജ്ഞർ ചേർന്നാണ് തയാറാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.