ന്യൂഡല്‍ഹി: കോവിഡ് ഭീഷണി തുടര്‍ന്നാല്‍ നിലവിലെ തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ മാറ്റങ ്ങള് വരുത്തേണ്ടി വരുമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്. കോവിഡ് ഭീഷണിക്കിടയില്‍ തെരഞ്ഞെടുപ്പ് നടത്തുന്നത് സംബന്ധിച്ച് ദക്ഷിണ കൊറിയന്‍ മാതൃക പരിശോധിക്കുന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന് അതിന് അനുസരിച്ച് തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ മാറ്റങ്ങള്‍ കൊണ്ടുവരും. തെരഞ്ഞെടുപ്പ് നടത്തേണ്ടതുണ്ടോ എന്ന കാര്യവും അത് പഠിച്ച ശേഷം തീരുമാനിക്കുമെന്ന് കമീഷന് വ്യക്തമാക്കി.
കോവിഡ് സാഹചര്യത്തിൽ ദക്ഷിണ കൊറിയ തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ നടത്തിയ പരിഷ്കരണങ്ങള്‍ പഠിക്കുകയാണെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന് അശോക് ലവാസ പറഞ്ഞു. മാസ്കും ഗ്ലൗസും ധരിച്ച് സാമൂഹിക അകലം പാലിച്ചായിരുന്നു ദക്ഷിണ കൊറിയയില്‍ കൊറോണ ഭീഷണിക്കിടയില്‍ തെരഞ്ഞെടുപ്പ് നടത്തിയത്.
സാധാരണ വോട്ടര്‍മാര്‍ക്കുളള പോളിങ് സമയം കഴിഞ്ഞ ശേഷം ക്വാറൻറീനിലുള്ള ആളുകളെ കൊണ്ടുവന്ന് വോട്ട് ചെയ്യിക്കാനും അവസരം നല്കി. കോവിഡ് ബാധയെ തുടര്‍ന്ന് മാര്‍ച്ചില്‍ നടക്കേണ്ട രാജ്യസഭാ തെരഞ്ഞെടുപ്പ് കമീഷന് മാറ്റിവെച്ചിരുന്നു. പുതിയ തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
കൊറിയയിലെ ക്രമീകരണങ്ങള്‍ പിന്തുടര്ന്ന് വോട്ടുയന്ത്രത്തില്‍ നേരിട്ട് തൊടുന്നത് ഒഴിവാക്കാന്‍ പെന്‍സില്‍ പോലുള്ള എന്തെങ്കിലും നല്കിയാല് മതിയെന്നാണ് മുന്‍ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണര്‍ നസീം സെയ്ദിയുടെ പക്ഷം. അതേസമയം, വൈറസ് ബാധയുണ്ടെങ്കിലും തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ മാറ്റം ആവശ്യമില്ലെന്നാണ് മുന്‍ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണര്‍ ഒ.പി. റാവത്ത് വ്യക്തമാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.