ന്യൂഡല്‍ഹി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുക്കുന്ന കോവാക്സിൻ പരീക്ഷണങ്ങൾ ഈ വർഷം അവസാനത്തോടെ പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നതായി കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷ വർധൻ. വിവിധ പരീക്ഷണങ്ങൾ നടന്നുവരികയാണ്. പരീക്ഷണം വിജയിച്ചാൽ അടുത്ത വർഷം തുടക്കത്തിൽ തന്നെ വാക്സിൻ വിപണിയിെലത്തിക്കാൻ സാധിക്കുമെന്നും ദേശീയ ദിനപത്രത്തിന് നൽകിയ അഭിമുഖത്തിൽ മന്ത്രി വ്യക്തമാക്കി.
ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ സയൻസുമായി ചേർന്ന് ഹൈദരാബാദ് ആസ്ഥാനമായ ഭാരത് ബയോടെക്കാണ് തദ്ദേശീയമായി വാക്സിൻ വികസിപ്പിച്ചെടുക്കുന്നത്. രോഗികളുടെ സാമ്പിളുകളിൽനിന്ന് ഐ.സി.എം.ആറിെൻറ പുണെ ദേശീയ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് ശേഖരിച്ച കോവിഡ് 19െൻറ ജനിതകഘടകങ്ങൾ ഉപയോഗിച്ചാണ് ഭാരത് ബയോടെക്ക് 'ബിബിവി152 കോവിഡ് വാക്സിൻ' വികസിപ്പിച്ചത്. കൂടാതെ, സിഡസ് കാഡിലയുടെ സൈക്കോവ്- ഡി വാക്സിന്, സിറം ഇൻസ്റ്റിറ്റ്യൂട്ടിെൻറ ഓക്സ്ഫോഡ് വാക്സിന് എന്നിവയും ഇന്ത്യയില്‍ പരീക്ഷണം ആരംഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.