മുംബൈ: കോൺഗ്രസിെൻറ ദേശീയ വക്താക്കളിൽ പ്രമുഖയായ പ്രിയങ്ക ചതുർവേദി പാർട്ടി വിട്ട് ശിവസേനയിൽ ചേർന്നു. തന്ന ോട് അപമര്യാദയായി പെരുമാറിയതിന് സസ്പെൻഷനിലായ മഥുരയിലെ കോൺഗ്രസ് നേതാക്കളെ പാർട്ടി തിരിച്ചെടുത്തതിലെ ന ീരസം വ്യക്തമാക്കിയാണ് രാജി. വ്യാഴാഴ്ച വൈകീട്ട് പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് രാജിക്കത്ത് നൽകിയ അവ ർ വെള്ളിയാഴ്ച മുംബൈയിലെത്തി ശിവസേനയിൽ ചേർന്നു. സേന അധ്യക്ഷൻ ഉദ്ധവ് താക്കറെ, യുവസേന അധ്യക്ഷൻ ആദിത്യ താക്കറെ എന്നിവരുടെ സാന്നിധ്യത്തിൽ വാർത്ത സമ്മേളനവും നടത്തി.
മഥുരയിലെ നേതാക്കൾക്ക് എതിരായ നടപടി റദ്ദാക്കിയതിലെ രോഷമാണ് പ്രിയങ്ക ചതുർവേദി പ്രകടിപ്പിക്കുന്നതെങ്കിലും ലോക്സഭ തെരഞ്ഞെടുപ്പിൽ ടിക്കറ്റ് നൽകാത്തതാണ് രാജിക്ക് കാരണമെന്ന് കോൺഗ്രസ് വൃത്തങ്ങൾ പറയുന്നു. മുംബൈ നോർത്ത് മണ്ഡലത്തിൽ മത്സരിക്കാനാണ് പ്രിയങ്ക ആഗ്രഹിച്ചത്. എന്നാൽ, അവരെ തള്ളി ബോളിവുഡ് നടി ഉൗർമിള മേണ്ടാദ്കർക്കാണ് പാർട്ടി ടിക്കറ്റ് നൽകിയത്. അന്നുതൊട്ട് പ്രിയങ്കയിൽ അകൽച്ച പ്രകടമായിരുന്നുവെന്നാണ് കോൺഗ്രസ് നേതാക്കൾ പറയുന്നത്. അതേസമയം, ആരോപണം ഉദ്ധവിനൊപ്പം മുംബൈയിൽ നടത്തിയ വാർത്തസമ്മേളനത്തിൽ പ്രിയങ്ക നിഷേധിച്ചു.
ഇൗയിടെയായി തെൻറ സേവനം പാർട്ടി വിലമതിക്കുന്നില്ലെന്നും വഴി അടയുന്നതായി ബോധ്യപ്പെട്ടതായും രാഹുലിന് അയച്ച രാജിക്കത്തിൽ പ്രിയങ്ക പറയുന്നുണ്ട്. വിയർപ്പും രക്തവും നൽകിയവേരക്കാൾ കോൺഗ്രസിൽ ഗുണ്ടകൾക്കാണ് പരിഗണനയെന്ന് മഥുര നേതാക്കളുടെ സസ്പെൻഷൻ പിൻവലിച്ചതിനെതിരെ അവർ ട്വീറ്റ് ചെയ്തിരുന്നു. സ്മൃതി ഇറാനിയുടെ വിദ്യാഭ്യാസ യോഗ്യതയെ പരിഹസിച്ച് ‘ക്യോം കി മന്ത്രി ഭി കഭി ഗ്രാജ്വേറ്റ് ധി’ എന്ന പ്രിയങ്കയുടെ വൈറലായ ട്വീറ്റ് ബി.ജെ.പിക്ക് ക്ഷീണമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.