മോദിയെ 'കൊല്ലുംവിധം' പരാജയപ്പെടുത്തണമെന്ന പ്രസംഗം : കോൺഗ്രസ് നേതാവ് അറസ്റ്റിൽ

ഭോപാൽ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ 'കൊല്ലുന്ന' രീതിയിൽ പരാജയപ്പെടുത്തണമെന്ന് പ്രസംഗിച്ച കോൺഗ്രസ് നേതാവിനെ അറസ്റ്റ് ചെയ്തു. മധ്യപ്രദേശ് മുൻമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ രാജ പട്ടേരിയയെയാണ് അറസ്റ്റ് ചെയ്തത്. പ്രസംഗം വിവാദമാവുകയും സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയും ചെയ്തതോടെ പട്ടേരിയയെക്കതിരെ തിങ്കളാഴ്ച ഉച്ചയോടെ കേസടുത്തിരുന്നു. അതിനു പിന്നാലെയാണ് അറസ്റ്റ്.

'മോദി തെരഞ്ഞെടുപ്പുകൾ ഇല്ലാതാക്കും, ജാതി, മതം, ഭാഷ എന്നിവയുടെ പേരിൽ വിഭജിക്കും. ദലിതുകൾ, ഗോത്ര സമൂഹം, ന്യൂനപക്ഷം എന്നിവയുടെ ഭാവി അപകടത്തിലാണ്. ഈ സാഹചര്യത്തിൽ നിങ്ങൾ ഭരണഘടന സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ മോദിയെ കൊല്ലാൻ തയാറാകണം, കൊല്ലുക എന്നുവെച്ചാൽ പരാജയപ്പെടുത്തുക' എന്ന പ്രസംഗമാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. സംഭവത്തിൽ കോൺഗ്രസിനെതിരെ രൂക്ഷ വിമർശനമാണ് മുഖ്യമന്ത്രി ശിവരാജ്സിങ് ചൗഹാൻ നടത്തിയത്. 

Tags:    
News Summary - Congress Leader Arrested For "Be Ready To Kill Modi" Remark

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.