ന്യൂഡൽഹി: തെരഞ്ഞെടുപ്പ് തോൽവിയിൽ തകർന്നു നിൽക്കുന്ന കോൺഗ്രസിനെ സാമ്പത്തിക പ്ര തിസന്ധിയും വേട്ടയാടുന്നു. എ.െഎ.സി.സി ആസ്ഥാനത്ത് ജീവനക്കാർക്ക് ശമ്പളം മുടങ്ങി. വിവിധ പോഷകസംഘടനകളുടെ പ്രതിമാസ പ്രവർത്തന ചെലവ് വിഹിതം കുറച്ചു. സമൂഹമാധ്യമ വിഭാഗത്തിൽനിന്ന് നിരവധി പേരെ ഒഴിവാക്കി. ഡാറ്റ ഇൻറലിജൻസ് വിഭാഗം നിർത്തലാക്കിയേക്കും.
സേവാദൾ, സ്റ്റുഡൻറ്സ് യൂനിയൻ, യൂത്ത് കോൺഗ്രസ് എന്നിവയുടെ പ്രവർത്തനവിഹിതമാണ് കുറച്ചത്. സമൂഹമാധ്യമ വിഭാഗത്തിൽ 55 പേരുണ്ടായിരുന്നത് ഇപ്പോൾ പകുതിയായി. ഇവരുടെതന്നെ ശമ്പളം വൈകി. ലോക്സഭ തെരഞ്ഞെടുപ്പിനു ശേഷം വിവിധ സംസ്ഥാനങ്ങളിലെ കോൺഗ്രസ് സർക്കാറുകൾ നിലനിൽപുഭീഷണി നേരിടുന്നതിനിടയിൽ വിഭവസമാഹരണവും പ്രശ്നത്തിലായിട്ടുണ്ട്.
ഇൗ വർഷാവസാനം മഹാരാഷ്ട്രയിൽ അടക്കം മൂന്നു സംസ്ഥാനങ്ങളിൽ നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണ ചെലവ് കണ്ടെത്തുകയും വേണം. രാഹുൽ ഗാന്ധിയുടെ പിന്മാറ്റത്തോടെ എ.െഎ.സി.സി ആസ്ഥാനത്തെ പ്രവർത്തനങ്ങൾ താളംതെറ്റിയത് വിഭവസമാഹരണത്തെയും ഏകോപനത്തെയും ബാധിച്ചിട്ടുണ്ട്. ഇതിനിടെ, രാഹുൽ ഗാന്ധി രാജിവെച്ച സാഹചര്യത്തിൽ പുതിയ നേതാവിനെ തെരഞ്ഞെടുക്കുന്നത് അടക്കമുള്ള കാര്യങ്ങൾ ചർച്ചചെയ്യാൻ പ്രവർത്തക സമിതി ചേരാൻ നിശ്ചയിച്ചിട്ടുണ്ടെങ്കിലും, തീയതി തീരുമാനിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.