ന്യൂഡൽഹി: പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയതിന് സ്പർദ ചൗധരിയെ കോൺഗ്രസ് ആറു വർഷത്തേക്ക് സസ്പെൻറ് ചെയ്തു. രാജസ്ഥാനിലെ ഫുലേര മണ്ഡലത്തിൽ നിന്ന് മത്സരിക്കാൻ സ്പർദക്ക് സീറ്റ് നിഷേധിച്ചതിനെ തുടർന്ന് അവരെ പിന്തുണക്കുന്നവർ പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ വസതിക്കു മുമ്പിൽ പ്രതിഷേധിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പാർട്ടി അച്ചടക്ക നടപടി സ്വീകരിച്ചത്.
രാജസ്ഥാൻ കോൺഗ്രസ് അധ്യക്ഷൻ സചിൻ പൈലറ്റ് തന്നെ സമീപിച്ചുവെന്നും പാർട്ടി ടിക്കറ്റ് അനുവദിക്കുവാൻ പണം കൈപ്പറ്റിയെന്നും സ്പർധ ചൗധരി ആരോപിച്ചിരുന്നു.
ഫുലേര മണ്ഡലത്തിൽ വിദ്യാധർ ചൗധരിക്കാണ് കോൺഗ്രസ് ടിക്കറ്റ് നൽകിയത്. ഡിസംബർ ഏഴിന് നടക്കുന്ന രാജസ്ഥാൻ നിയമസഭ തെരഞ്ഞെടുപ്പിലേക്കുള്ള 32 അംഗ സ്ഥാനാർഥി പട്ടിക ശനിയാഴ്ച കോൺഗ്രസ് പുറത്തു വിട്ടു.
200 നിയമസഭ മണ്ഡലങ്ങളിലേക്ക് 184 അംഗ സ്ഥാനാർഥികളുടെ പേരുകൾ കോൺഗ്രസ് ഇതുവരെ പ്രഖ്യാപിച്ചിട്ടുണ്ട്. നാമനിർദ്ദേശ പട്ടിക സമർപ്പിക്കാനുള്ള അവസാന തീയതി ഇൗ മാസം 19 ആണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.