ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിയുമായി (ആപ്) സഖ്യം ചേരുന്നത് സം ബന്ധിച്ച അന്തിമതീരുമാനം ഡൽഹി പ്രദേശ് കോൺഗ്രസ് കമ്മിറ്റി (ഡി.പി.സി.സി) ദേശീയ അധ്യ ക്ഷൻ രാഹുൽ ഗാന്ധിക്ക് വിട്ടു. ആപും കോൺഗ്രസും ഒറ്റക്ക് മത്സരിച്ചാൽ ഡൽഹി ബി.ജെ.പി തൂത്തുവാരുമെന്ന അവസ്ഥ വന്നതോടെയാണ് വീണ്ടും സഖ്യചർച്ച സജീവമായത്. ആപുമായി സഖ്യം ചേരുന്ന കാര്യത്തിൽ സംസ്ഥാന ഘടകത്തിൽ ഭിന്നത രൂക്ഷമായിരുന്നു.
നേരത്തേ, എൻ.സി.പി അധ്യക്ഷൻ ശരദ് പവാർ, തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമത ബാനർജി എന്നിവർ സഖ്യത്തിനായി മധ്യസ്ഥത വഹിച്ചെങ്കിലും സഖ്യം വേണ്ടെന്ന പി.സി.സി അധ്യക്ഷ ഷീല ദീക്ഷിതിെൻറ പിടിവാശിക്കു മുന്നിൽ ചർച്ച പാതിവഴിയിൽ നിലക്കുകയായിരുന്നു. അതേസമയം, മുൻ പി.സി.സി അധ്യക്ഷന്മാരും ഡൽഹിയുടെ ചുമതലയുള്ള എ.െഎ.സി.സി നേതാവ് പി.സി. ചാക്കോ തുടങ്ങിയവരും സഖ്യത്തിനനുകൂലമായിരുന്നു.
സഖ്യം സംബന്ധിച്ച് ചൊവ്വാഴ്ച രാഹുൽ അന്തിമ തീരുമാനം പ്രഖ്യാപിച്ചേക്കും. ഡൽഹിയിൽ തിരിച്ചെത്തിയ രാഹുൽ ഗാന്ധി തിങ്കളാഴ്ച സംസ്ഥാന നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. നിരവധി തവണ കോൺഗ്രസിനെ സമീപിച്ചെങ്കിലും അനുകൂല തീരുമാനം വൈകിയതിനെത്തുടർന്ന് ആപ് ഡൽഹിയിലെ എല്ലാ സീറ്റുകളിലും സ്ഥാനാർഥികളെ പ്രഖ്യാപിച്ച് പ്രചാരണം തുടങ്ങിയിട്ടുണ്ട്. കോൺഗ്രസിലെ ഇേപ്പാഴത്തെ ചർച്ചകളുമായി ബന്ധപ്പെട്ട് ആപ് അധ്യക്ഷൻ അരവിന്ദ് കെജ്രിവാൾ പ്രതികരിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.