ചെന്നൈ: ചൈനീസ് കപ്പലിലെ ജീവനക്കാർക്ക് കൊറോണ ൈവറസ് ബാധയില്ലെന്ന് തമിഴ്നാട ് ആരോഗ്യവകുപ്പ് അധികൃതർ. ചൊവ്വാഴ്ച ചെന്നൈ തുറമുഖത്തെത്തിയ ‘എം.വി മാഗ്നറ്റ്’ ചരക്കുകപ്പലിൽ 19 ജീവനക്കാരാണുണ്ടായിരുന്നത്. ചൈനീസ് തുറമുഖങ്ങൾ കടന്നാണ് കപ്പലെത്തിയത്.
തുറമുഖ-ആരോഗ്യ വകുപ്പ് അധികൃതർ നടത്തിയ പരിശോധനയിൽ രണ്ടുപേർക്ക് പനിബാധയുള്ളതായി കണ്ടെത്തി. അതേസമയം, ശ്വാസതടസ്സങ്ങളോ മറ്റ് ആരോഗ്യപ്രശ്നങ്ങളോ ഇല്ലായിരുന്നു. എങ്കിലും ഇവരെ കപ്പലിൽ പ്രത്യേകം മാറ്റിപ്പാർപ്പിച്ചു.
കപ്പൽ പിടിച്ചിട്ടിരിക്കുന്നതിനാൽ ജീവനക്കാർക്ക് തീരത്ത് ഇറങ്ങാൻ കഴിയാത്ത സ്ഥിതിയാണ്. വിവരമറിഞ്ഞ് തമിഴ്നാട് ആരോഗ്യ വകുപ്പ് ടീം കപ്പലിലെത്തി രണ്ടുപേരുടെയും രക്തസാമ്പിളുകൾ ശേഖരിച്ച് ചെന്നൈ കിങ്സ് ഇൻസ്റ്റിറ്റ്യൂട്ടിൽ പരിശോധനക്കയച്ചിരുന്നു. ഇരുവർക്കും കൊറോണ ബാധയില്ലെന്നാണ് വിവരം. കപ്പൽ ഉടൻ തീരം വിടുന്നതിന് അനുമതി നൽകുമെന്ന് തുറമുഖ അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.