ബെയ്ജിങ്: ഗുണനിലവാരമില്ലാത്ത കോവിഡ് പരിശോധന കിറ്റ് ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്ത വിഷയം പരസ്പര ം സംസാരിച്ച് പരിഹരിക്കാമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം വക്താവ് ഗെങ് ഷുവാങ്. വൻ വില കൊടുത്ത് രണ്ട് ചൈ നീസ് സ്ഥാപനങ്ങളിൽനിന്ന് കേന്ദ്രസർക്കാർ വാങ്ങിയ അഞ്ച് ലക്ഷത്തോളം റാപ്പിഡ് ടെസ്റ്റ് കിറ്റുകൾക്ക് ഗുണനിലവാരമ ില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ചൈനയുടെ പ്രതികരണം.
ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ (ഐ.സി. എം.ആർ) പരിശോധനയിലാണ് കിറ്റുകൾക്ക് തകരാർ കണ്ടെത്തിയത്. ഗ്വാങ്‌ഷോ വോണ്ട്ഫോ ബയോടെക്, സുഹായ് ലിവ്‌സൺ ഡയഗ്നോസ്റ്റിക്സ് എന്നിവരാണ് ഈ കിറ്റുകളുടെ നിർമാതാക്കൾ. പരിശോധന ഫലങ്ങളിൽ വലിയ വ്യത്യാസം പ്രകടമായതോടെ ഇവയുടെ ഉപയോഗം നിർത്തണമെന്ന് ഐ.സി.എം.ആർ തിങ്കളാഴ്ച സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും ആവശ്യപ്പെട്ടിരുന്നു. 250 രൂപയിൽ താഴെ വിലയുള്ള കിറ്റുകൾ 600 രൂപക്കാണ് ഇന്ത്യ വാങ്ങിയത്. ഇതിൽ കോടിക്കണക്കിന് രൂപയുടെ അഴിമതി നടന്നതായി രാഹുൽ ഗാന്ധി അടക്കമുള്ളവർ ആരോപിച്ചിരുന്നു.
പ്രശ്നം ശരിയായി പരിഹരിക്കുന്നതിന് ചൈനീസ് കമ്പനികളുമായുള്ള ആശയവിനിമയം ശക്തമാക്കണമെന്ന് ചൈന ചൊവ്വാഴ്ച ഇന്ത്യയോട് ആവശ്യപ്പെട്ടു. കോവിഡ് ബാധ തുടങ്ങിയതുമുതൽ ഇന്ത്യയും ചൈനയും പരസ്പരം സഹകരിക്കുന്നുണ്ടെന്ന് ഗെങ് ഷുവാങ് വാർത്തസമ്മേളനത്തിൽ പറഞ്ഞു. കൂടുതൽ അനുഭവം പങ്കിടാനും തങ്ങളുടെ കഴിവനുസരിച്ച് സഹായിക്കാനും ചൈന തയ്യാറാണെന്നും ഗെങ് പറഞ്ഞു.
ചൈനയുടെ നാഷണൽ മെഡിക്കൽ പ്രൊഡക്റ്റ്സ് അഡ്മിനിസ്ട്രേഷൻ (എൻ.എം.പി.എ) അംഗീകരിച്ച ദ്രുത പരിശോധന കിറ്റുകൾ ഗുണനിലവാര മാനദണ്ഡങ്ങൾ പാലിച്ചതായും അവ ഐ.സി.എം.ആറിന്റെ കീഴിലുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി പരിശോധിച്ചതായും രണ്ട് കമ്പനികളും പ്രസ്താവനകൾ പുറത്തിറക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ചൈനീസ് കിറ്റുകളുടെ പോരായ്മകൾ ചൂണ്ടിക്കാട്ടി വിവിധ രാജ്യങ്ങളിൽ നിന്ന് വ്യാപകമായി പരാതി ഉയർന്നിരുന്നു. ഇതേതുടർന്ന് കയറ്റുമതിയിൽ സർക്കാർ നിയന്ത്രണങ്ങൾ ശക്തമാക്കി. അത്തരം ഉപകരണങ്ങൾ സർക്കാർ അംഗീകാരമുള്ള കമ്പനികളിൽ നിന്ന് മാത്രം വാങ്ങണമെന്ന് എല്ലാ രാജ്യങ്ങളോടും ചൈന നിർദ്ദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.