കാർത്തിയെ സഹായിക്കാൻ ചിദംബരം ആവശ്യപ്പെട്ടു -ഇന്ദ്രാണി മുഖർജി

ന്യൂഡൽഹി: മകൻ കാർത്തി ചിദംബരത്തെ സഹായിക്കാൻ പി.ചിദംബരം ആവശ്യപ്പെട്ടുവെന്ന് ഇന്ദ്രാണി മുഖർജി. പീറ്റർ മുഖർജി യോടാണ് ചിദംബരം ഇക്കാര്യം ആവശ്യപ്പെട്ടതെന്നും ഇന്ദ്രാണി പറഞ്ഞു. ഇതിന് പ്രത്യുപകാരമായി പീറ്റർ മുഖർജിയുടെ ഉ ടമസ്ഥതയിലുള്ള ഐ.എൻ.എക്സ് മീഡിയക്ക് വിദേശനിക്ഷേപം സ്വീകരിക്കുന്നതിനുള്ള അനുമതി നൽകാമെന്ന് ചിദംബരം അറിയിച്ചതായി ഇന്ദ്രാണി കൂട്ടിച്ചേർത്തു.

പി.ചിദംബരത്തിൻെറ ഓഫീസിലെത്തി അദ്ദേഹത്തെ കണ്ടിരുന്നു. ഐ.എൻ.എക്സ് മീഡിയക്ക് വിദേശനിക്ഷേപം സ്വീകരിക്കാൻ ചട്ടങ്ങളിൽ ഇളവ് വേണമെന്ന് ആവശ്യപ്പെട്ടു. അപ്പോൾ മകൻെറ വ്യവസായത്തിന് സഹായം നൽകണമെന്നാണ് ചിദംബരം പറഞ്ഞതെന്നും ഇന്ദ്രാണി എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിന് നൽകിയ മൊഴിയിൽ വ്യക്തമാക്കുന്നു.


യു.പി.എ സർക്കാരിൽ ധനമന്ത്രിയായിരിക്കെ പി. ചിദംബരം ചട്ടം ലംഘിച്ച് ഐ.എൻ.എസ് മീഡിയാ കമ്പനിക്ക് വിദേശനിക്ഷേപം സ്വീകരിക്കാൻ അനുമതി നേടിക്കൊടുത്തുവെന്നതാണ് ഇപ്പോൾ പി.ചിദംബരത്തിനെതിരായ കേസ്. ഇന്ദ്രാണി മുഖര്‍ജി, പീറ്റര്‍ മുഖര്‍ജി എന്നിവരുടെ ഉടമസ്ഥതയിലുള്ള കമ്പനിയാണ് ഐ.എന്‍.എക്സ് മീഡിയ. വിദേശ നിക്ഷേപ പ്രോത്സാഹന ബോര്‍ഡിന്‍റെ ചട്ടപ്രകാരം 4.62 കോടി രൂപ വിദേശനിക്ഷേപം സ്വീകരിക്കാനേ കമ്പനിക്ക് അര്‍ഹതയുള്ളൂ. എന്നാല്‍ ഇത് ലംഘിച്ച് 305 കോടി രൂപ കമ്പനി വാങ്ങിയെന്നായിരുന്നു ആരോപണം.

Tags:    
News Summary - Chidambaram asked us to help Karti’s business-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.