മുംബൈ: വിവാഹ വാഗ്ദാനം നൽകി ബിഹാറി യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ പൊലീ സ് ബിനോയ് കോടിയേരിക്ക് എതിരെ രണ്ടാഴ്ചക്കകം കുറ്റപത്രം സർപ്പിച്ചേക്കും. യുവതി യുടെ പരാതിയിൽ നഗരത്തിലെ ഒാഷിവാര പൊലീസാണ് ബിനോയിക്കെതിരെ കേസെടുത്തത്. ദീൻദോഷി സെഷൻസ് കോടതിയിലാണ് കുറ്റപത്രം സമപ്പിക്കുക.
അതേസമയം, കേസ് തള്ളണമെന്ന് ആവശ്യപ്പെട്ട് ബിനോയ് നൽകിയ ഹരജി ബോംബെ ഹൈകോടതി അനിശ്ചിതകാലത്തേക്ക് മാറ്റിെവച്ചിരിക്കുകയാണ്. ഹരജി പരിഗണിച്ച ആദ്യദിവസം ഡി.എൻ.എ പരിശോധനക്ക് വിധേയനാകാൻ ബിനോയിയോട് കോടതി ആവശ്യപ്പെട്ടിരുന്നു. പരാതിക്കാരിയുടെ എട്ട് വയസ്സുകാരനായ മകെൻറ പിതൃത്വം പരിശോധിക്കാനാണിത്.
മകെൻറ പിതാവ് ബിനോയിയാണെന്ന് യുവതി അവകാശപ്പെടുകയും ഡി.എൻ.എ പരിശോധന ആവശ്യപ്പെടുകയും ചെയ്തിരുന്നു. സീൽ ചെയ്ത പരിശോധന ഫലം കോടതിയിൽ സമർപ്പിക്കണമെന്നാണ് ഉത്തരവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.