അഞ്ച് തവണ ഫോൺ മാറ്റി, എന്നിട്ടും ഹാക്കിങ് തുടർന്നു -പ്രശാന്ത് കിഷോർ

ന്യൂഡൽഹി: അഞ്ച് തവണ താൻ മൊബൈൽ ഫോൺ മാറ്റിയിട്ടും ഹാക്കിങ് തുടർന്നെന്ന് തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ. ഏറ്റവുമൊടുവിൽ ജൂലൈ 14ന് വരെ പ്രശാന്ത് കിഷോറിന്‍റെ ഫോണിൽ നിന്ന് വിവരങ്ങൾ ചോർത്തിയെന്ന് 'ദ വയർ' പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു. ജൂലൈ 13ന് രാഹുൽ ഗാന്ധിയുമായി പ്രശാന്ത് കിഷോർ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഒടുവിലത്തെ ചോർത്തൽ.

പശ്ചിമബംഗാളിലെ തെരഞ്ഞെടുപ്പിനിടെയും പ്രശാന്ത് കിഷോറിന്‍റെ ഫോൺ ഹാക്ക് ചെയ്യപ്പെട്ടതായി ആംനസ്റ്റി ഇന്‍റർനാഷണലിന്‍റെ സെക്യൂരിറ്റി ലാബിൽ നടത്തിയ ഫൊറൻസിക് പരിശോധനയിൽ വ്യക്തമായി. ബംഗാൾ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് പ്രചാരണത്തിന്‍റെ തന്ത്രങ്ങൾ മെനഞ്ഞത് ഇദ്ദേഹമായിരുന്നു.

ജൂൺ മാസം 14 ദിവസങ്ങളിലും ജൂലൈയിൽ 12 ദിവസങ്ങളിലും പ്രശാന്ത് കിഷോറിന്‍റെ ഫോണിൽ പെഗാസസ് ചാരസോഫ്റ്റ്വെയറിന്‍റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. 'ദ വയറു'മായി സംസാരിച്ച ദിവസം പോലും ഫോണിൽ ചോർത്തൽ നടന്നു.

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെയും സുഹൃത്തുക്കളുടെയും ഫോണ്‍ വിവരങ്ങളും ചോര്‍ത്തിയെന്ന വിവരം പുറത്തുവന്നിരിക്കുകയാണ്. രണ്ട് പ്രതിപക്ഷനേതാക്കളുടെ ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തിയെന്ന വാര്‍ത്തകള്‍ നേരത്തെ തന്നെ പുറത്തുവന്നിരുന്നു. എന്നാൽ അതാരാണണെന്ന് വ്യക്തമായിരുന്നില്ല.

2018 ജൂണ്‍ മുതല്‍ 2019 ജൂണ്‍ വരെയാണ് രണ്ട് ഫോണുകളും ചോര്‍ത്തിയത്. രാഹുൽ കോൺഗ്രസ് പ്രസിഡന്‍റായിരുന്ന കാലയളവിലാണ് ഫോൺ ചോർത്തിയിട്ടുള്ളത്. രാഹുല്‍ ഗാന്ധിയുടെ അഞ്ച് സുഹൃത്തുക്കളുടെ ഫോണ്‍ വിവരങ്ങളും ചോര്‍ത്തിയെന്ന് അന്താരാഷ്ട്ര മാധ്യമമായ 'ദി ഗാര്‍ഡിയന്‍' റിപ്പോർട്ട് ചെയ്തു.

കേന്ദ്ര ഐ.ടി മന്ത്രി അശ്വനി വൈഷ്ണവ്, കേന്ദ്ര സഹമന്ത്രി പ്രഹാളാദ് സിങ് പട്ടേല്‍ എന്നിവരുടെ ഫോണുകളും ചോര്‍ത്തിയിട്ടുണ്ട്. പ്രമുഖരുടെ ഫോണ്‍നമ്പറുകള്‍ നിരീക്ഷിക്കുകയോ ചോര്‍ത്തുകയോ ചെയ്തതായുള്ള ആരോപണത്തിന് പിന്നില്‍ വസ്തുതകളില്ലെന്ന് ഐ.ടി മന്ത്രി അശ്വനി വൈഷ്ണവ് പാര്‍ലമെന്റില്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹത്തിന്‍റെ ഫോൺ വിവരങ്ങളും ചോർത്തിയതായി റിപ്പോർട്ടുകൾ വരുന്നത്.

മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്കെതിരേ ലൈംഗിക പീഡന ആരോപണം ഉന്നയിച്ച സ്ത്രീയുടേയും അവരുടെ അടുത്ത ബന്ധുക്കളുടെയും 11 ഫോണ്‍ നമ്പറുകളും ഫോൺ ചോർത്തിയവരുടെ പട്ടികയിലുണ്ട്.

ചാരസോഫ്റ്റ്വെയറായ പെഗാസസ് ഉപയോഗിച്ച് ഇന്ത്യയിലെ മന്ത്രിമാർ, പ്രതിപക്ഷനേതാക്കൾ, മാധ്യമപ്രവർത്തകർ, അഭിഭാഷകർ, ശാസ്ത്രജ്ഞർ, സർക്കാർ ഉദ്യോഗസ്ഥർ, മനുഷ്യാവകാശപ്രവർത്തകർ തുടങ്ങി 300ഓളം പേരുടെ ഫോൺ ഇസ്രായേൽ കമ്പനി ചോർത്തിയെന്നാണ് വെളിപ്പെടുത്തൽ. 40 മാധ്യമപ്രവർത്തകർ, മൂന്നു പ്രമുഖ പ്രതിപക്ഷനേതാക്കൾ, ജുഡീഷ്യറിയിലെ ഒരു പ്രമുഖൻ, മോദി സർക്കാറിലെ രണ്ടു മന്ത്രിമാർ, ഇന്ത്യൻ സുരക്ഷ ഏജൻസികളുടെ നിലവിലുള്ളവരും വിരമിച്ചവരുമായ മേധാവികൾ, ഉദ്യോഗസ്ഥർ, വ്യവസായപ്രമുഖർ എന്നിവർ ചാരവൃത്തിക്ക് ഇരയായതായാണ് 'ദ വയർ' വാർത്ത പോർട്ടൽ വ്യക്തമാക്കി. 

Tags:    
News Summary - Changed My Handset 5 Times, Hacking Continues": Prashant Kishor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.