മുംബൈ: ദാഭോൽകര് കൊലക്കേസില്‍ അറസ്റ്റിലായ പ്രതിയുടെ സുഹൃത്തിെൻറ വീട്ടില്‍നിന്ന് കണ്ടെത്തിയത് ഗൗരി ലങ്കേഷിനെ വധിക്കാന്‍ ഉപയോഗിച്ച തോക്കാണെന്ന് സി.ബി.ഐ. ഞായറാഴ്ച പുണെയിലെ അവധിക്കാല കോടതിയില്‍ ഷൂട്ടര്‍ സച്ചിന് അന്ദുരെയുടെ കസ്റ്റഡി നീട്ടാന്‍ ആവശ്യപ്പെട്ട് സമര്‍പ്പിച്ച റിമാൻഡ് അപേക്ഷയിലാണ് വെളിപ്പെടുത്തല്‍. 30 വരെ കോടതി സച്ചിന് അന്ദുരെയുടെ റിമാൻഡ് നീട്ടി.
ഗൗരി ലങ്കേഷ് വധത്തിനുശേഷം അമൊല്‍ കാലെ 7.65 എം.എം തോക്ക് തന്നെ ഏല്പിക്കുകയായിരുന്നുവെന്ന് സച്ചിന് അന്ദുരെ വെളിപ്പെടുത്തിയതായി സി.ബി.ഐ കോടതിയില്‍ പറഞ്ഞു. അറസ്റ്റ് ഭയന്ന് തോക്ക് ഒൗറംഗാബാദിലെ ഭാര്യബന്ധുക്കളായ ശുഭം സുരാലെ, അചിംക്യ സുരാലെ എന്നിവരെ ഏൽപിക്കുകയായിരുന്നു. അവര്‍ പിന്നീട് സുഹൃത്തായ രോഹിത് രെഗെക്ക് കൈമാറി എന്നും സച്ചിന് വെളിപ്പെടുത്തി. രോഹിതിെൻറ വീട്ടില്‍നിന്നാണ് തോക്ക് കണ്ടെടുത്തത്.
ഇതിനിടെ, മുംബൈ, പുണെ, സതാര, കൊലാപുര്‍ എന്നിവിടങ്ങളില്‍ സ്ഫോടനം ആസൂത്രണം ചെയ്ത കേസില്‍ മഡ്ഗാവ് ഷിപ്യാര്ഡിലെ ജീവനക്കാരനായ അവിനാഷ് പവാറിനെ (30) മഹാരാഷ്ട്ര എ.ടി.എസ് അറസ്റ്റ് ചെയ്തു. ഇയാളുടെ വീട്ടില്‍നിന്ന് മൊബൈല്‍ ഫോണുകളും ലാപ്ടോപ്പും കണ്ടെടുത്തു. ഇതോടെ ഈ കേസില്‍ അറസ്റ്റിലായവർ അഞ്ചായി. ഗൗരി ലങ്കേഷ് കൊല്ലപ്പെടുന്നതിന് തൊട്ടുമുമ്പ് അവരുടെ വീടിന് പരിസരത്ത് കൊന്താൽകര് എത്തിയ സി.സി.ടി.വി ദൃശ്യങ്ങള്‍ എസ്.ഐ.ടിക്ക് ലഭിച്ചു. തീവ്ര ഹിന്ദുത്വ സംഘടനയായ സനാതന്‍ സന്‍സ്തയുടെ ഒളിപ്പോരാളികളാണ് അറസ്റ്റിലായവരെന്ന് എ.ടി.എസ് വൃത്തങ്ങള്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.