ന്യൂഡൽഹി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ പ്രതിയായ ബിഷപ്പ് ഫ്രാേങ്കാ മുളക്കലിെൻറ വിശ്വസ്തൻ ഫാദർ ആൻ റണി മാടശ്ശേരിയിൽ നിന്നും 10 കോടി രൂപ പിടികൂടി. എൻഫോഴ്സ്മെൻറ് നിർദേശത്തെ തുടർന്ന് വെള്ളിയാഴ്ച രാത്രി പഞ്ചാബ് പൊലീസ് നടത്തിയ റെയ്ഡിലാണ് ജലന്ധറിലെ പ്രതാപ് പുരയിലുള്ള ഫ്രാൻസിസ്കൻ മിഷനറീസ് ഓഫ് ജീസസ് ജനറേറ്റർ ഓഫീസിൽ ചാക്കില്‍ കെട്ടിയ നിലയില്‍ 9 കോടി 66 ലക്ഷം രൂപ കണ്ടെത്തിയത്.
കണക്കിൽപ്പെടാത്ത പണം കൈവശംവെച്ചതിനെത്തുടർന്ന് ഫാദർ ആൻറണി മാടശ്ശേരയടക്കം ആറുപേരെ എൻഫോഴ്സ്മെൻറ് കറ്റഡിയിലെടുത്തു മൊഴി രേഖപ്പെടുത്തി. പിടികൂടിയ പണത്തിെൻറ ഉറവിടം കണ്ടെത്താൻ അന്വേഷണം ആരംഭിച്ചു. ഫ്രാങ്കോ മുളക്കൽ രൂപം കൊടുത്ത ഫ്രാൻസിസ്ക്കൻ മിഷണറീസ് ഓഫ് ജീസസിെൻറ ഡയറക്ടർ ജനറൽ ആണ് ഫാദർ ആൻറണി മാടശ്ശേരി.
ഫ്രാേങ്കാ മുളക്കലിനെതിരെയുള്ള പീഡന പരാതി ഒതുക്കി തീർക്കാൻ ഫാദർ ആൻറണ മാടശ്ശേരി ഇടെപ്പട്ടതായി ആരോപണം ഉയർന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.