ഭോപാൽ: മാലേഗാവ് സ്ഫോടന കേസിലെ പ്രതിയും ഭോപാൽ മണ്ഡലത്തിൽ നിന്നുള്ള ബി.ജെ.പിയുടെ സ്ഥാനാർഥിയുമായ പ്രജ്ഞ ഠ ാക്കൂർ മാപ്പ് പറയാതെ അവർക്കൊപ്പം പ്രവർത്തിക്കാനാവില്ലെന്ന് മുസ്ലിം ബി.ജെ.പി നേതാവ് ഫാത്തിമ റസൂൽ സിദ്ധിഖ ്.
മുസ്ലിംകളുമായി ബന്ധപ്പെട്ട ആളുകളെ വേദനിപ്പിക്കുന്നതാണ് പ്രജ്ഞ ഠാക്കൂറിെൻറ പ്രസ്താവന. താൻ മത വികാരങ്ങളെ വ്രണപ്പെടുത്തുന്നതിൽ വിശ്വസിക്കുന്നില്ലെന്നും അതിനാലാണ് പ്രജ്ഞ ഠാക്കൂർ മാപ്പ് പറയാതെ അവരോടൊപ്പം പ്രവർത്തിക്കാൻ സാധിക്കാത്തതെന്നും അവർ പറഞ്ഞു.
ബാബ്റി മസ്ജിദ് തകർത്തതിലുള്ള തെൻറ പങ്കിൽ അഭിമാനമുണ്ടെന്ന് പ്രജ്ഞ ഠാക്കൂർ പറഞ്ഞിരുന്നു. മാലേഗാവ് സ്ഫോടന കേസിലെ പ്രതിയായ പ്രജ്ഞ നിലവിൽ ജാമ്യത്തിലാണ്. ഭോപാൽ മണ്ഡലത്തിൽ കോൺഗ്രസിലെ ദിഗ് വിജയ് സിങ്ങിനെയാണ് പ്രജ്ഞ ഠാക്കൂർ നേരിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.