പട്ടികവിഭാഗ  സ്ഥാനക്കയറ്റ സംവരണം: വിധിപറയാൻ മാറ്റി

ന്യൂഡല്‍ഹി: പട്ടികജാതി, പട്ടികവര്‍ഗ സ്ഥാനക്കയറ്റ സംവരണത്തിന് നിബന്ധനകള്‍ നിശ്ചയിച്ച 2006ലെ വിധി ഏഴംഗ ബെഞ്ച് പരിശോധിക്കണമോ എന്ന വിഷയം ഭരണഘടനാ ബെഞ്ച് വിധിപറയാന്‍ മാറ്റി.

സ്ഥാനക്കയറ്റത്തിന് സംവരണം നല്‍കുമ്പോള്‍ എസ്.സി, എസ്.ടി വിഭാഗങ്ങളുടെ പിന്നാക്കാവസ്ഥയും സര്‍ക്കാര്‍ ജോലികളിലെ പ്രാതിനിധ്യക്കുറവും വ്യക്തമാക്കുന്ന കണക്കുകള്‍ നല്‍കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരാണെന്ന അഞ്ചംഗ ബെഞ്ചിെൻറ എം. നാഗരാജ് കേസിലെ വിധി പുനഃപരിശോധിക്കണമോ എന്നതാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് പരിശോധിച്ചത്. നാഗരാജ് കേസില്‍ അനാവശ്യമായ നിബന്ധനകളാണ് സ്ഥാനക്കയറ്റ സംവരണത്തിന് മുന്നോട്ടുവെച്ചതെന്ന് കേന്ദ്ര സര്‍ക്കാര്‍ വാദിച്ചു. 

അതിനാല്‍ സ്ഥാനക്കയറ്റത്തിന് എസ്.സി, എസ്.ടി വിഭാഗങ്ങള്‍ക്ക് സംവരണം അനുവദിക്കണമെന്നാണ് കേന്ദ്രത്തിെൻറയും വിവിധ സംസ്ഥാനങ്ങളുടെയും വാദം. 

Tags:    
News Summary - Can't Claim SC/ST Quota Benefit In 2 States: Supreme Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.