ലഖ്നോ: പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരത്തിൽനിന്ന് ഏറ്റവും കൂടുതൽ പാഠം പഠി ച്ചത് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥായിരിക്കും. സംസ്ഥാനത്തിെൻറ വിവി ധ ഭാഗങ്ങളിലുണ്ടായ രൂക്ഷമായ പ്രേക്ഷാഭത്തിന് പ്രധാന കാരണം ജനങ്ങളുമായുള്ള ഇടപെ ടലിെൻറ കുറവും ചർച്ചകളുടെ അഭാവവുമാണെന്ന് വൈകിയാണെങ്കിലും അദ്ദേഹം തിരിച്ചറിഞ്ഞ ു.
അതു പക്ഷേ, പൊലീസിെൻറ തന്ത്രപരമായ ഇടപെടലിലൂടെ കത്തിപ്പടർന്ന ആസൂത്രി ത അക്രമങ്ങളിൽ 17 ജീവൻ പൊലിഞ്ഞ ശേഷമാെണന്നു മാത്രം. സാധാരണ ഞായറാഴ്ചകളിൽ ഗോരഖ്പ ൂരിലെ ഗോരഖ്നാഥ് ക്ഷേത്രത്തോട് ചേർന്ന മഠത്തിൽ ഉലാത്താറുള്ള യോഗി കഴിഞ്ഞ ദിവസം ജനങ്ങൾക്കിടയിലേക്കിറങ്ങുന്ന കാഴ്ച ഏവരും അത്ഭുതത്തോടെയാണ് കണ്ടത്.
പ്രമുഖരുടെ വീടുകളിൽ നേരിട്ടെത്തി പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ച് വിശദീകരിക്കാൻ ആദിത്യനാഥ് തയാറായി. കാത്തു നിന്ന് കാലിൽ വീഴുന്ന ജനങ്ങളെ മാത്രം കണ്ടു ശീലിച്ചിട്ടുള്ള യോഗിയുടെ ഇൗ നീക്കം മുെമ്പാരിക്കലുമുണ്ടായിട്ടില്ലാത്തതാണ്.
ഒരിക്കലും ചെയ്യാതിരിക്കുന്നതിലും നല്ലതാണ് അൽപം വൈകിയെങ്കിലും ചെയ്യുന്നത് എന്നനിലയിലായി യോഗിയുടെ ഇൗ ജനസമ്പർക്കം. ‘പൗരത്വ ഭേദഗതി നിയമം ആരുടെയും പൗരത്വം എടുത്തുകളയാനുള്ളതല്ല, മറിച്ച് പൗരത്വം നൽകാനുള്ളതാണ്. എന്നാൽ, ഈ നിയമത്തെക്കുറിച്ച് നിരവധി തെറ്റിദ്ധാരണകൾ പരത്തുന്നുണ്ട്. ഗോരഖ്പൂരിലെ പ്രമുഖ കടയുടെ ഉടമയായ ഹാജി ചൗധരി കൈഫ് ഉൽ വാറയെ സന്ദർശിച്ച യോഗി ആദിത്യനാഥ് പറഞ്ഞു. താങ്കൾ ഈ നിയമം വായിക്കണം എന്നിട്ട് മറ്റുള്ളവരോട് ഇക്കാര്യം പറയണം -യോഗി ആവശ്യപ്പെട്ടു.
ഹിന്ദു-മുസ്ലിം സംഘർഷത്തിലൂടെ വളരുന്ന രാഷ്ട്രീയത്തിലൂടെ അധികാരത്തിലെത്തിയ ഒരാൾ, ജാതി ധ്രുവീകരണത്തിെൻറ സൂത്രധാരന്മാരിൽ ഒരാൾ ഇങ്ങനെ ചെയ്യുന്നത് വളരെ വളരെ അപൂർവമായ കാര്യംതന്നെയാണ്. ഇവിടംകൊണ്ടും തീർന്നില്ല. ആദിത്യനാഥിെൻറ അടുത്ത ലക്ഷ്യം പ്രഥമ ഇന്ത്യൻ പ്രസിഡൻറായിരുന്ന ഡോ. രാജേന്ദ്രപ്രസാദിെൻറ കൊച്ചുമക്കളിൽ ഒരാളായ ഡോ. അശോക് ജാൻവി പ്രസാദിെൻറ അടുത്തേക്കായിരുന്നു. ലോകത്ത് ഏറ്റവും ഉയർന്ന വിദ്യാഭ്യാസം നേടിയ 10 പേരിൽ ഒരാളായാണ് അഞ്ച് ഡോക്ടറേറ്റ് അടക്കം സ്വന്തമാക്കിയിട്ടുള്ള അശോകിനെ കരുതുന്നത്. ലോകപ്രശസ്ത സർവകലാശാലകളിലൊക്കെ ജോലി നോക്കിയിട്ടും ലളിതജീവിതം നയിക്കുന്ന അദ്ദേഹത്തിെൻറ അടുക്കലേക്ക് യോഗി എത്തുന്നത് പൊതുജനങ്ങളുമായി സംവദിക്കാൻ തയാറാണെന്ന സന്ദേശം ഉയർത്തിയാണ്.
സി.എ.എയെക്കുറിച്ചുള്ള പുസ്തകത്തിനൊപ്പം കുംഭമേളയെക്കുറിച്ചുള്ള പുസ്തകവും യോഗി ആദിത്യനാഥ് ഡോ. അശോകിന് കൈമാറി. ‘ഒരു മുഖ്യമന്ത്രി ജനങ്ങൾക്കിടയിേലക്ക് ഇറങ്ങിക്കാണുന്നത് നല്ലകാര്യമാണ്. എന്നാൽ, ഇത്തരം പ്രവർത്തനങ്ങൾ അൽപം കൂടി നേത്തേ നടത്തിയിരുന്നെങ്കിൽ വളരെ നല്ലതാകുമായിരുന്നു’-ഡോ. അശോക് യോഗിയോടുപറഞ്ഞു.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിക്ഷേധിക്കുന്ന മറ്റു നിരവധി ആളുകൾ ഉയർത്തുന്ന േചാദ്യമാണ് ഡോ.അശോക് ചോദിച്ചത്. ജനപ്രതിനിധികൾ ശരിയായ സമയങ്ങളിൽ ജനങ്ങളുമായി ആശയവിനിമയം നടത്തുന്നത് സ്ഥിതിഗതികൾ മോശമാകാതിരിക്കാൻ സഹായിക്കും. സമാധാനപരമായ പ്രതിഷേധങ്ങൾ അടിച്ചമർത്തുന്ന അധികാരികളെക്കാൾ ജനങ്ങൾ ആഗ്രഹിക്കുന്നത് അനുകമ്പയോടെ പ്രതികരിക്കുന്ന ഭരണാധികാരികളെയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.