ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭം രാജ്യ തലസ്ഥാനത്ത് ശക്തിപ്പെട്ടു. ജന്തർമന്തറിൽ ‘നോട്ട് ഇൻ മൈ നെയിം’ സംഘാടകർ പൗരത്വപ്പട്ടിക ബഹിഷ്ക്കരിക്കാൻ ആഹ്വാനം ചെയ്തു.
പ്രതിഷേധക്കാർ എത്തുന്നത് തടയാൻ അധികൃതർ ഏതാനും മെട്രോ സ്റ്റേഷനുകൾ അടച്ചിട്ടു. കേന്ദ്ര സർവകലാശാലയായ ജാമിഅ വിദ്യാർഥികൾ ബട്ല ഹൗസിലേക്ക് മാർച്ച് നടത്തി. മാർച്ച് പൊലീസ് തടഞ്ഞു. പൗരത്വ ഭേദഗതി നിയമത്തെയും പൗരത്വപ്പട്ടികെയയും ബഹിഷ്ക്കരിക്കുക മാത്രമാണ് മുമ്പിലുള്ള വഴിയെന്നും പൗരത്വ രേഖകൾ സമർപ്പിക്കാൻ ആരും തയാറാകരുതെന്നും മുതിർന്ന സുപ്രീംകോടതി അഭിഭാഷകനും മനുഷ്യാവകാശ പ്രവർത്തകനുമായ പ്രശാന്ത് ഭൂഷൺ പറഞ്ഞു.
ഭരണഘടന വിരുദ്ധവും നിയമവിരുദ്ധവുമാണ് പുതിയ നിയമമെന്ന് ജാമിഅയിലെ വിദ്യാർഥി സമരത്തിെൻറ നേതൃനിരയിലുള്ള മലയാളി വിദ്യാർഥി സി.എ. ഫായിസ പറഞ്ഞു. വെള്ളിയാഴ്ച പതിനായിരത്തിലേറെ പേർ പെങ്കടുത്ത ജംഇയ്യത്തുൽ ഉലമായേ ഹിന്ദ് മഹ്മൂദ് മദനി വിഭാഗത്തിെൻറ പാർലമെൻറ് മാർച്ചിൽ ജന്തർമന്തറും കൊണാട്ട് പ്ലേസും സ്തംഭിച്ചിരുന്നു.
സീലംപുർ, നിസാമുദ്ദീൻ അടക്കം മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളിലെല്ലാം വൻ പ്രതിഷേധറാലികൾ നടന്നു. സമരം ശക്തമായ അലീഗഢ് മുസ്ലിം സർവകലാശാലയിൽ ഇൻറർനെറ്റ് വിച്ഛേദിച്ചിരുന്നു. ലഖ്നോ, അഅ്സംഗഢ്, ഭോപാൽ, അറാറിയ എന്നിവിടങ്ങളിലും വൻ പ്രതിഷേധറാലികളാണ് നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.