ന്യൂഡൽഹി: ഇൗ വർഷത്തെ ബജറ്റ് ജനപ്രിയമാകുമെന്ന പ്രതീക്ഷവേണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ടൈംസ് നൗ ചാനലിന് നൽകിയ അഭിമുഖത്തിലാണ് പ്രധാനമന്ത്രിയുടെ മുന്നറിയിപ്പ്. സർക്കാറിൽനിന്ന് സൗജന്യവും ഒൗദാര്യങ്ങളുമാണ് ജനങ്ങൾ പ്രതീക്ഷിക്കുന്നതെന്നത് ഒരു മിഥ്യയാണെന്ന് പറഞ്ഞ അദ്ദേഹം നോട്ട് നിരോധനം വൻ വിജയമായിരുന്നുവെന്നും അവകാശപ്പെട്ടു.
ഇന്ത്യയെ സാമ്പത്തികമായി ശക്തിപ്പെടുത്തും. അതിനായി പരിഷ്കരണപാതയിൽ തുടരും. ഇൗ സർക്കാർ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിൽ പിന്നാക്കമാണെന്നത് നുണപ്രചാരണമാണ്. കർഷകർ പ്രതിസന്ധി നേരിടുന്നുണ്ട്. അവരുടെ വിഷയങ്ങൾ പരിഹരിക്കേണ്ടത് കേന്ദ്ര, സംസ്ഥാന സർക്കാറുകളുടെ ഉത്തരവാദിത്തമാണ്- മോദി പറഞ്ഞു.
ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കുന്ന ബജറ്റിൽ ജനപ്രിയ പ്രഖ്യാപനങ്ങൾ ഒഴിവാക്കുമോ എന്ന ചോദ്യത്തിന്, രാജ്യം വളർന്ന് ശക്തമാവുകയാണോ വേണ്ടത് അതല്ല കോൺഗ്രസ് സംസ്കാരം തുടരുകയാണോ വേണ്ടതെന്ന തീരുമാനമാണ് ഇപ്പോഴുണ്ടാവേണ്ടതെന്നായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.