അതിര്‍ത്തിയില്‍ വീണ്ടും ഭീകരർ നുഴഞ്ഞുകയറുന്ന തുരങ്കം കണ്ടെത്തി

ന്യൂഡല്‍ഹി: ഇന്ത്യ-പാക് അതിര്‍ത്തിയില്‍ വീണ്ടും ഭീകരർ നുഴഞ്ഞുകയറുന്ന തുരങ്കം കണ്ടെത്തി. ജമ്മു-കശ്മീരിലെ കത്വ ജില്ലയിലുള്ള അന്താരാഷ്ട്ര അതിര്‍ത്തിയിലാണ് ഭൂമിക്കടിയില്‍ തുരങ്കം കണ്ടെത്തിയത്. രണ്ടാഴ്ചയ്ക്കിടയില്‍ അതിര്‍ത്തിയില്‍ കണ്ടെത്തുന്ന രണ്ടാമത്തേതും ആറു മാസത്തിനിടയില്‍ കണ്ടെത്തുന്ന നാലാമത്തെയും തുരങ്കമാണിത്.

മൂന്ന് അടി വ്യാസവും 150 മീറ്റര്‍ നീളവുമുള്ള തുരങ്കമാണ് പുതുതായി കണ്ടെത്തിയിരിക്കുന്നത്. 30 അടി താഴ്ചയിലാണ് അതിര്‍ത്തി രക്ഷാസേന നടത്തിയ പരിശോധനയിൽ കണ്ടെത്തിയ ഈ തുരങ്കം നിര്‍മിച്ചിരിക്കുന്നത്. ഭീകരവാദികള്‍ ഇന്ത്യയിലേയ്ക്ക് നുഴഞ്ഞുകയറാന്‍ വേണ്ടിയാണ് തുരങ്കം നിർമിക്കുന്നതെന്ന് സേന വ്യക്തമാക്കി.

ജനുവരി 13ന് ഹിരണ്‍നഗര്‍ സെക്ടറിലും തുരങ്കം കണ്ടെത്തിയിരുന്നു. 25 അടി ആഴവും മൂന്ന് അടി വ്യാസവും 150 മീറ്റര്‍ ദൈര്‍ഘ്യവും ഉള്ളതായിരുന്നു ഈ തുരങ്കം. 2020 നവംബര്‍ 22ന് സാംബ ജില്ലയിലും സമാനമായ വിധത്തില്‍ തുരങ്കം കണ്ടെത്തിയിരുന്നു.

Tags:    
News Summary - BSF detects second underground tunnel at International Border in Jammu and Kashmir

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.