അറാറിയ(ബിഹാർ): കാലൊടിഞ്ഞ പിതാവിനെയും അന്ധയായ മാതാവിനെയും വീട്ടിലെത്തിക്കാൻ പതിനൊന്ന് വയസുകാരൻ സൈക്കിൾ റിക്ഷ ചവിട്ടിയത് 600 കിലോമീറ്റർ. ചുട്ടുപൊള്ളുന്ന വെയിലേറ്റ് തുടർച്ചയായി ഒമ്പത് ദിവസം റിക്ഷ ചവിട്ടി ആ ബാലൻ തെൻറ മാതാപിതാക്കെള വീട്ടിലെത്തിച്ചു. ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ ഉത്തർ പ്രദേശിലെ വരാണസിയിൽ കുടുങ്ങിയ ബിഹാറിൽ നിന്നുള്ള തൊഴിലാളി ഇസ്റാഫിലും കുടുംബവുമാണ് സാഹസിക യാത്രക്കൊടുവിൽ ബിഹാറിലെ അറാറിയയിലെത്തിയത്.
വരാണസിയിലെ മാർബിൾ കടയിലെ തൊഴിലാളിയാണ് ബിഹാറിലെ ഇസ്റാഫിൽ. അദ്ദേഹത്തിെൻറ ആറ് മക്കളിൽ അഞ്ചാമനാണ് പതിനൊന്ന് വയസുകാരൻ തബാറക്. മാർബിൾ കൈകാര്യം ചെയ്യുന്നതിനിടയിൽ കാലിന് പരിക്ക് പറ്റിയ ഇസ്റാഫിലിനെ പരിചരിക്കാൻ നാട്ടിൽ നിന്നെത്തിയതായിരുന്നു മകൻ തബാറകും മാതാവും. കാർഷിക ജോലിക്കിടെ പരിക്ക് പറ്റി അന്ധയായ മാതാവ് സോഗ്രക്ക് ഒറ്റക്ക് യാത്ര ചെയ്യാനാകാത്തതിനാൽ തബാറകിനെ കൂടെ കൂട്ടുകയായിരുന്നു.
അതിനിടയിൽ ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ കുടുംബം വരാണസിയിൽ കുടുങ്ങി. പണിയില്ലാതെ പട്ടിണിയായതോടെ നാട്ടിലേക്ക് മടങ്ങാൻ തീരുമാനിക്കുകയായിരുന്നു മൂന്ന് പേരും. ‘രണ്ട് പെൺ മക്കൾ വീട്ടിലുണ്ട്. തിരിച്ച് വരികയല്ലാതെ വേറെ വഴിയില്ലായിരുന്നു. പട്ടിണിയാണെങ്കിലും എല്ലാവർക്കും ഒരുമിച്ച് അനുഭവിക്കാമല്ലോ’- സാഹസിക യാത്രക്ക് ഇറങ്ങിപ്പുറപ്പെട്ടതിനെ കുറിച്ച് സോഗ്ര പറയുന്നു.
കാലിന് പരിക്ക് പറ്റിയ ഇസ്റാഫിലിനോ അന്ധയായ സോഗ്രേക്കാ റിക്ഷ ചവിട്ടാൻ സാധിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ 600 കിലോമീറ്റർ ദൂരവും റിക്ഷ ചവിട്ടിയത് പതിനൊന്ന്കാരൻ തബാറക് ആയിരുന്നു. ബിഹാറിലെത്തിയ തബാറകും പിതാവും ഇപ്പോൾ ക്വാറൻറീൻ കേന്ദ്രത്തിലാണ്. സ്ത്രീകൾക്ക് ക്വാറൻറീൻ സൗകര്യമില്ലാത്തതിനാൽ സോഗ്ര വീട്ടിൽ ആണ്.
തബാറക് മാതാപിതാക്കളെ കയറ്റിയ റിക്ഷ ചവിട്ടുന്നതിെൻറ വിഡിയോ നിരവധി പേരാണ് സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെക്കുന്നത്.
मित्रों बधाई हो। देश का पहला और सबसे कम उम्र का आत्मनिर्भर मैंने ढूंढ निकाला है। 11 साल का बच्चा तवारे आलम। जो श्रवण कुमार बनकर ठेला चलाकर अपने माता पिता को मोदी जी की नगरी बनारस से अररिया ले जा रहा है।@yadavtejashwi @RJDforIndia @qarisohaibrjd @ChitranjanGaga1 @_garrywalia pic.twitter.com/1s5V36wKEV
— Madhu Singh (@MadhuSingh_RJD) May 14, 2020
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.