ബോളിവുഡ് താരം സണ്ണി ഡിയോളിലാണ് പഞ്ചാബിൽ ബി.ജെ.പിയുടെ മുഴുവൻ പ്രതീക്ഷയും. ശിേര ാമണി അകാലിദളിെൻറ സഖ്യകക്ഷിയായി മത്സരിക്കുന്ന ബി.ജെ.പിക്ക് സംസ്ഥാനത്ത് പ്രതീ ക്ഷയുള്ള സീറ്റാണ് സണ്ണി മത്സരിക്കുന്ന ഗുരുദാസ്പുർ. 2017 ഉപതെരഞ്ഞെടുപ്പിൽ നഷ്ടമാ യ മണ്ഡലം അദ്ദേഹത്തിെൻറ താരപ്രഭയിൽ തിരിച്ചുപിടിക്കാമെന്നാണ് ബി.ജെ.പി പ്രതീക്ഷ. എന ്നാൽ, സണ്ണി ഡിയോൾ വിജയിക്കുമെന്ന് എപ്പോഴും കൂെടയുള്ള പിതാവിനുപോലും വിശ്വാസമില്ല. ഗുരുദാസ്പുരിൽ അദ്ദേഹം നടത്തുന്ന റോഡ് ഷോകളും അതു പറയുന്നുണ്ട്. ബട്ടാല നിയമസഭ മണ്ഡലത്തിൽ ചൊവ്വാഴ്ച നടന്ന റാലികളിലെല്ലാം ചെറിയ ആൾക്കൂട്ടത്തെ മാത്രമാണ് കണ്ടത്. സ്വീകരണകേന്ദ്രങ്ങളിൽപോലും നൂറിൽ താഴെ പ്രവർത്തകർ മാത്രം. ശിരോമണി അകാലിദളിന് സ്വാധീനമുള്ള മണ്ഡലമാണ് ബട്ടാല.
ദിവസങ്ങൾക്കുമുമ്പ് ബി.ജെ.പിയിൽ ചേർന്ന സണ്ണിക്ക് സിനിമപോലെ രാഷ്ട്രീയം വഴങ്ങിയിട്ടില്ല. രാഷ്ട്രീയ വിഷയങ്ങൾ തൊടാതെയാണ് സണ്ണിയുടെ പ്രചാരണം. വിജയിക്കുമെന്ന പൂർണ ആത്മവിശ്വാസമുണ്ടെന്നും സിനിമയില്ലാത്തതുകൊണ്ടാണ് രാഷ്ട്രീയത്തിൽ ചേർന്നതെന്ന പ്രതിപക്ഷ ആരോപണം മറുപടി അർഹിക്കുന്നില്ലെന്നും വണ്ഡാലയിൽ റാലിക്കിടെ സണ്ണി ഡിയോൾ മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ അഞ്ചുവർഷത്തിനിടെ മോദി രാജ്യത്തിനായി ഒരുപാട് നല്ല കാര്യങ്ങൾ ചെയ്തു. അതുപോലെ തനിക്കും ജനങ്ങളെ സേവിക്കണമെന്നും അദ്ദഹം പ്രതികരിച്ചു.
പാകിസ്താനുമായി അതിർത്തി പങ്കിടുന്ന, ഭീകരാക്രമണം നേരിട്ട പത്താൻകോട്ട് ഉൾപ്പെട്ട മണ്ഡലമാണ് ഗുരുദാസ്പുർ. എന്നാൽ, ബി.ജെ.പിയുടെ തീവ്രദേശീയതയോ പാകിസ്താനെതിരെ സൈന്യം നടത്തിയ പ്രത്യാക്രമണത്തിെൻറ െക്രഡിറ്റ് ഏറ്റെടുത്ത് മോദി നടത്തുന്ന പ്രചാരണമോ ഒന്നും ഇവിടെ ഏശിയിട്ടില്ല. ബാലാകോട്ട് സംഭവം എന്താണെന്ന് അറിയില്ലെന്ന സണ്ണിയുടെ പരാമർശം പ്രതിപക്ഷംപോലും ആയുധമാക്കാത്തതും അതുകൊണ്ടാണ്.
വിനോദ് ഖന്നയുടെ മരണത്തെതുടർന്ന് നടന്ന ഉപതെരഞ്ഞെടുപ്പിലാണ് ബി.ജെ.പിക്ക് ഗുരുദാസ്പുർ നഷ്ടമാവുന്നത്. ലക്ഷത്തിലധികം ഭൂരിപക്ഷം നേടിയാണ് കോൺഗ്രസ് സീറ്റ് തിരിച്ചുപിടിച്ചത്. അന്നു വിജയിച്ച സുനിൽ ജാഖർ തന്നെയാണ് ഇക്കുറിയും മത്സരിക്കുന്നത്. പ്രാദേശിക രാഷ്ട്രീയസ്വാധീനമുള്ള നേതാവാണ് സുനിൽ. നിലവിൽ ഗുരുദാസ്പുരിലെ ഒമ്പതിൽ ഏഴു നിയമസഭ മണ്ഡലവും കോൺഗ്രസിെൻറ കൈയിലാണ്.
സുജൻപുരിലും ബട്ടാലയിലും മാത്രമാണ് അകാലിദൾ-ബി.ജെ.പി സഖ്യത്തിന് വിജയിക്കാനായത്. 2014ൽ ആം ആദ്മി പാർട്ടിയും മണ്ഡലത്തിൽ ഏറെ വോട്ടുപിടിച്ചിരുന്നു. വിഭാഗീയത രൂക്ഷമായതോടെ ആം ആദ്മി പാർട്ടി ഇന്നു തകർച്ചയുടെ പാതയിലാണ്. ഇതു കോൺഗ്രസിന് നേട്ടമാകുമെന്ന് കരുതപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.