ന്യൂഡൽഹി: ബി.ജെ.പിയിലെയും ആർ.എസ്.എസിലെയും മൂന്നോ നാലോ പേരുടെ അടിമകളായി ഇന്ത്യ മാറിപ്പോയെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. എന്നാൽ, ദീർഘകാലം രാജ്യത്തെ ഇത്തരത്തിൽ മുന്നോട്ടുകൊണ്ടുപോകാൻ കഴിയില്ലെന്ന് പ്രതിപക്ഷ െഎക്യം തെളിയിക്കും. ഇന്ത്യയുടെ ശക്തി എന്താണെന്ന് അവർക്ക് ബോധ്യപ്പെടും. കോൺഗ്രസ് ഒ.ബി.സി വിഭാഗം ഇതാദ്യമായി ഡൽഹിയിൽസംഘടിപ്പിച്ച ദേശീയ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി.
നിലവിലെ ഭരണസാഹചര്യങ്ങളെക്കുറിച്ച് സംസാരിക്കാൻ ബി.ജെ.പി എം.പിമാർവരെ ഭയക്കുകയാണെന്ന് രാഹുൽ പറഞ്ഞു. കാര്യങ്ങൾ തുറന്നുപറയുന്നവരെ കേൾക്കാൻ തയാറാവുന്നില്ല. ആർ.എസ്.എസിെൻറ താൽപര്യങ്ങൾക്കുമാത്രം ചെവിയോർക്കുന്ന ഭരണസംവിധാനമാണ് രാജ്യത്ത് നിലനിൽക്കുന്നത്. രണ്ടു ഡസൻ വ്യവസായികളുടെ താൽപര്യങ്ങളാണ് സർക്കാർ നോക്കുന്നത്. അത്തരക്കാരുടെ രണ്ടര ലക്ഷം കോടി രൂപയുടെ വായ്പ എഴുതിത്തള്ളി. എല്ലുമുറിയെ പണിയെടുക്കുന്ന കർഷകനെ അവഗണിക്കുകയാണ്.
ചെറുകിട വ്യവസായികൾക്കും കർഷകർക്കും ബാങ്കുകൾ അപ്രാപ്യമാണ്. ഇന്ത്യയിൽ തൊഴിൽ വൈദഗ്ധ്യമുള്ളവരുടെ എണ്ണം കുറവാണെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിശദീകരണങ്ങൾ െപാള്ളയാണ്. നൈപുണ്യം നേടിയവരുടെ കുറവല്ല യഥാർഥ പ്രശ്നം. അവസരങ്ങൾ നൽകാത്തതാണ്. മൂലധനമാണ് പ്രശ്നം. നാരങ്ങ വെള്ളം വിറ്റിരുന്ന വ്യക്തിയാണ് കൊക്കക്കോള സ്ഥാപകൻ.
തട്ടുകട നടത്തിയയാളാണ് മക് ഡൊണാൾഡ് സ്ഥാപിച്ചത്. രാജ്യത്ത് സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കാൻ സർക്കാർ മുന്നിട്ടിറങ്ങുന്നില്ല. രാജ്യത്തെ 52 ശതമാനം വരുന്ന ഒ.ബി.സി വിഭാഗങ്ങൾക്ക് പാർട്ടിയിലും ലോക്സഭ, നിയമസഭ സീറ്റുകളിലും മതിയായ പ്രാതിനിധ്യം നൽകുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.