മുംബൈ: മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പില്‍ കശ്മീരും ദേശീയവാദവും ഏശിയില്ലെന്ന് ബ ി.ജെ.പി. സംസ്ഥാന നേതൃത്വം കേന്ദ്രനേതൃത്വത്തിന് അയച്ച റിപ്പോര്‍ട്ടിലാണ് ഇത് സമ്മതിക് കുന്നത്. വിമതരാണ് പാര്‍ട്ടിയുടെ പ്രതീക്ഷ തകര്‍ത്ത മറ്റൊരു ഘടകം. എന്നാല്‍, ദേവേന്ദ്ര ഫ ട്നാവിസ് സര്‍ക്കാറിെൻറ ജലായുക്ത് ശിവിര്‍ പദ്ധതി ഗ്രാമങ്ങളില്‍ പാര്‍ട്ടിക്ക് ഗുണം ചെയ ്തതായി റിപ്പോര്‍ട്ടില്‍ പറയുന്നു. തൊഴിലില്ലായ്മക്കും സാമ്പത്തിക പ്രതിസന്ധിക്കുമിടയില് നഗരങ്ങളില്‍ ദേശീയത ഏശിയില്ലെന്ന് ഒരു ബി.ജെ.പി നേതാവ് പറഞ്ഞു.
തൊട്ടുമുമ്പ് നടന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ വന്‍ വിജയത്തില്‍ എത്തിച്ചത് ദേശീയ വികാരമായിരുന്നു. കശ്മീർ ഉയര്‍ത്തിക്കാട്ടി നിയമസഭ തെരഞ്ഞെടുപ്പിലും നേട്ടമുണ്ടാക്കുകയായിരുന്നു ലക്ഷ്യം. എന്നാല്‍, ഏറ്റില്ല. മുംബൈ ഒഴികെ പുണെ, നാസിക്, നാഗ്പുര്‍, അമരാവതി, കൊലാപുര്‍, സാംഗ്ളി, സത്താറ തുടങ്ങി മറ്റ് നഗരങ്ങളില്‍ കൂടുതല്‍ സീറ്റ് ബി.ജെ.പിക്ക് നേടാനായില്ല.
പശ്ചിമ മഹാരാഷ്ട്രയില്‍ വിമതര്‍ കാരണം 13 സീറ്റുകളാണ് സഖ്യത്തിന് നഷ്ടമായതെന്ന് ബി.ജെ.പി മഹാരാഷ്ട്ര അധ്യക്ഷന്‍ ചന്ദ്രകാന്ത് പാട്ടീല്‍ പറഞ്ഞു. നാല് സീറ്റ് ബി.ജെ.പിക്കും എട്ടെണ്ണം ശിവസേനക്കും നഷ്ടപ്പെട്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭരിക്കാന്‍ ആവശ്യമായ 145ലേറെ സീറ്റുകള്‍ സ്വന്തമായി നേടുകയായിരുന്നു 150 സീറ്റുകളില്‍ മത്സരിച്ച ബി.ജെ.പിയുടെ ലക്ഷ്യം.
പ്രധാനമന്ത്രി നരേന്ദ്ര മോദി പത്തും പാര്‍ട്ടി ദേശീയാധ്യക്ഷനും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ അമിത് ഷാ മുപ്പതും ഫട്നാവിസ് നൂറോളം റാലികളാണ് മഹാരാഷ്ട്രയില്‍ നടത്തിയത്. കശ്മീരും ദേശീയതയുമായിരുന്നു മുഖ്യ പ്രചാരണ വിഷയങ്ങള്‍. ഒടുവില്‍ ബി.ജെ.പിക്ക് 105ഉം സേനക്ക് 56ഉം സീറ്റുകളാണ് കിട്ടിയത്. 2014ല്‍ നേടിയതില്‍നിന്ന് ബി.ജെ.പിക്ക് 17ഉം സേനക്ക് ആറും സീറ്റുകള്‍ കുറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.