ബംഗളൂരു: കർണാടക സഖ്യ സർക്കാറിെല അനിശ്ചിതാവസ്ഥ മുതലെടുക്കാൻ എരിതീയിൽ എണ്ണ ഒഴിക്കുകയാണ് ബി.ജെ.പി എന്ന് പാ ർട്ടി എം.എൽ.എ. ചിക്കമംഗളൂരുവിൽ നിന്നുള്ള ബി.ജെ.പി എം.എൽ.എ സി.ടി രവിയാണ് സഖ്യ സർക്കാറിൽ വിള്ളൽ വീഴ്ത്താൻ പാർട്ടി ശ്രമിക്കുന്നുണ്ടെന്ന് സമ്മതിച്ചത്.
കുതിരക്കച്ചവടത്തിന് ബി.ജെ.പി ശ്രമിക്കുന്നുവെന്ന കോൺഗ്രസ് ആരോപ ണം നിഷേധിച്ച് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ ബി.എസ് യെദിയൂരപ്പ രംഗെത്തത്തിയതിനു പിറകെയാണ് എരിതീയിൽ പാർട്ടി എണ്ണയൊഴിക്കുകയാണെന്ന് എം.എൽ.എ തന്നെ സമ്മതിച്ചത്.
ജെ.ഡി.എസിനും കോൺഗ്രസിനുമിടയിൽ പുകയുന്ന തീ ആളിക്കത്തിക്കാനാണ് ശ്രമിക്കുന്നത്. സർക്കാർ രൂപീകരിക്കാൻ ബി.ജെ.പിക്കും അവസരമുണ്ട്. ഇത് രാഷ്ട്രീയമാണ്. അല്ലാതെ ജീവകാരുണ്യ പ്രവർത്തനമല്ല - കർണാടക ബി.ജെ.പി ജനറൽ സെക്രട്ടറിയായ സി.ടി രവി പറഞ്ഞു.
ഞങ്ങൾ 104 സീറ്റുകളിൽ ജയിച്ചു. ചെറിയ കണക്കുകൾ ഉപയോഗിച്ച് നിങ്ങൾ സർക്കാർ രൂപീകരിച്ചു. കോൺഗ്രസിലും ജെ.ഡി.എസിലും ഭിന്നിപ്പുണ്ട്. ആ തീയിൽ എണ്ണയൊഴിക്കുക എന്നത് ഞങ്ങളുടെ രാഷ്ട്രീയമാണ്. എം.എൽ.എമാർ കോൺഗ്രസിനും ജെ.ഡി.എസിനും ഒപ്പം നിൽക്കുന്നില്ലെങ്കിൽ ബി.ജെ.പിയെ കുറ്റപ്പെടുത്തരുത് - സി.ടി രവി പറഞ്ഞു.
ഒരു എം.എൽ.എയും ബി.ജെ.പിക്കൊപ്പം പോയിട്ടില്ല എന്നാണ് കോൺഗ്രസിെൻറ അവകാശ വാദം. എന്നാൽ എം.എൽ.എമാരെ ചാക്കിട്ടു പിടിക്കുന്നുവെന്ന ആരോപണവും കോൺഗ്രസും ജെ.ഡി.എസും അതിനിടെ ഉന്നയിക്കുന്നുമുണ്ടെന്നും അദ്ദേഹം പരിഹസിച്ചു.
ലേലം വിളിച്ചിട്ടാണോ കുതിരക്കച്ചവടം നടത്തിയിട്ടാണോ 2006ൽ െജ.ഡി.എസ് വിട്ട് സിദ്ധരാമയ്യ കോൺഗ്രസിൽ ചേർന്നത്? അന്ന് നിങ്ങൾ കളിച്ച കളി ഇന്ന് ഞങ്ങൾ കളിക്കുന്നുവെന്നും എം.എൽ.എ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.