പാറ്റ്ന: മുസ്ലിം മാധ്യമ പ്രവർത്തകനെയും കുടുംബത്തെയും ഭീഷണിപ്പെടുത്തി 'ജയ് ശ്രീ റാം' വിളിപ്പിച്ചതായി വെളിപ്പെടുത്തൽ. എൻ.ഡി.ടി.വിയിൽ മാധ്യമ പ്രവർത്തകനായ മുന്ന ഭാരതിയെയും കുടുംബത്തെയുമാണ് ബജ്രംഗദൾ പ്രവർത്തകർ ഭീഷണിപ്പെടുത്തി ജയ് ശ്രീറാം വിളിപ്പിച്ചത്. കാർ കത്തിക്കുമെന്നായിരുന്നു പ്രവർത്തകരുടെ ഭീഷണി.
ബിഹാറിലെ വൈശാലി ജില്ലയിലെ കരൺജി ഗ്രാമത്തിൽ കുടംബത്തോടൊപ്പം യാത്ര ചെയ്യുേമ്പാഴാണ് അദ്ദേഹത്തിന് ദുരനുഭവമുണ്ടായത്. മുസാഫാർപുർ ദേശീയ പാതയിൽ കാർ പ്രവേശിച്ചപ്പോഴായിരുന്നു സംഭവം. ദേശീയപാതയിലെ ടോൾ ബുത്തിന് സമീപം യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിൽ ട്രക്ക് പാർക്ക് ചെയ്തിരിക്കുന്നത് ചോദ്യം ചെയ്തപ്പോഴാണ് മാധ്യമ പ്രവർത്തകന് ദുരനുഭവമുണ്ടായത്.
എന്തിനാണ് ഇത്തരത്തിൽ തടസമുണ്ടാക്കി ട്രക്ക് പാർക്ക് ചെയ്തതെന്ന് ചോദിച്ചപ്പോൾ അതിനടുത്തുണ്ടായിരുന്ന യുവാവ് ബജ്രംഗദൾ പ്രവർത്തകരെ ഉപയോഗിച്ച് കാർ കത്തിക്കുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. തുടർന്നാണ് നിർബന്ധിച്ച് ജയ് ശ്രീ റാം വിളിക്കാൻ ആവശ്യപ്പെട്ടതെന്നും മുന്ന ഭാരതി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.