ന്യൂഡൽഹി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മയക്കുമരുന്ന് നൽകി അടിമയാക്കി പലർക്കായി കാഴ്ചവെച്ച സഹോദരി അറസ്റ്റിൽ. പെൺകുട്ടിയുടെ മാതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
പെൺകുട്ടിയുടെ 20കാരിയായ സഹോദരിക്കൊപ്പം അഞ്ചുപേരെയും കൂടി പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അര ഡസനിലധികം സന്ദർഭങ്ങളിലായി അഞ്ചുപേർക്കാണ് പെൺകുട്ടിയെ 20കാരിയായ സഹോദരി പണം വാങ്ങി വിറ്റത്.
മയക്കുമരുന്നിന് അടിമയായതോടെ പെൺകുട്ടിയെ സന്നദ്ധ സംഘടന കൗൺസിലിങ്ങിന് വിധേയമാക്കിയതോടെയാണ് ഞെട്ടിക്കുന്ന വിവരം പുറത്തറിയുന്നത്. 13 വയസ് മാത്രമുള്ളപ്പോഴാണ് സഹോരി കഞ്ചാവ് നൽകിയതെന്ന് പെൺകുട്ടി പൊലീസിന് മൊഴി നൽകി.
അതേസമയത്തുതന്നെ ഇന്ദോറിൽ കൊണ്ടുപോയി 2000 രൂപക്ക് സഹോദരി തന്നെ മറ്റൊരാൾക്ക് കൈമാറിയതായും പെൺകുട്ടി പറഞ്ഞു. സമീർ എന്ന വ്യക്തിയാണ് പെൺകുട്ടിയെ അവിടെവച്ച് ബലാത്സംഗം ചെയ്തത്. അറസ്റ്റിലായ പ്രതികളെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടതായി ഗാന്ധി നഗർ പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.