ബംഗളൂരു: ബംഗളൂരു നഗരത്തിൽ ആംബുലൻസ് കിട്ടാതെ ചികിത്സ വൈകി കോവിഡ് ബാധിതർ മരിക്കുന്ന സംഭവം ആവർത്തിക്കുന്നു. ആംബുലൻസ് ലഭിക്കാൻ വൈകിയതിനെ തുടർന്ന് കൃത്യസമയത്ത് ചികിത്സ കിട്ടാതെ 55കാരി മരിച്ചു. കോവിഡ് പോസിറ്റിവായ 55 വയസ്സുള്ള മാതാവിനെ സ്വകാര്യ ആശുപത്രിയിൽന്ന് സർക്കാർ ആശുപത്രിയിലേക്കു മാറ്റാനായി 38കാരനായ മകൻ അഞ്ചു മണിക്കൂറാണ് ആംബുലൻസിനായി കാത്തുനിന്നത്.
നഗരത്തിൽനിന്നും അധികം ദൂരെയല്ലാത്ത ആശുപത്രിയിലേക്ക് മാതാവിനെ എത്തിക്കുന്നതിന് 15,000 രൂപയാണ് ആംബുലൻസ് ഡ്രൈവർ ഈടാക്കിയത്.
നേരേത്ത ജൂലൈ ഒമ്പതിന് വീട്ടിൽവെച്ച് മാതാവിന് ശ്വാസതടസ്സം അനുഭവപ്പെട്ടപ്പോഴും ആംബുലൻസ് ലഭിച്ചിരുന്നില്ല. അന്ന് സ്വന്തം കാറിലാണ് ആശുപത്രിയിലെത്തിച്ചതെന്നും മകൻ ജയ്പ്രദീപ് രമേശ് പറഞ്ഞു. നാലു സ്വകാര്യ ആശുപത്രികളിലെത്തിച്ചെങ്കിലും അഡ്മിറ്റ് ചെയ്തില്ല. തുടർന്ന് അർധരാത്രിയിൽ ബെലന്തൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് ജൂലൈ പത്തിന് കോവിഡ് സ്ഥിരീകരിച്ചു. ശ്വാസതടസ്സം ഏറിയതോടെ പിറ്റേ ദിവസം സർക്കാറിെൻറ കീഴിലുള്ള രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ചെസ്റ്റ് ഡിസീസിലേക്ക് മാറ്റാൻ തീരുമാനിക്കുകയായിരുന്നു.
ചികിത്സ തുടരുന്ന സ്വകാര്യ ആശുപത്രിക്കു മുന്നിൽ നിർത്തിയിട്ടിരുന്ന ആംബുലൻസുകൾ വിളിക്കാൻ ശ്രമിച്ചെങ്കിലും രോഗിയെ കൊണ്ടുപോകാൻ വിസമ്മതിച്ചു. ഉച്ചക്കുശേഷം മുതൽ ആംബുലൻസിനായി ശ്രമിച്ചെങ്കിലും അഞ്ചു മണിക്കൂറിനുശേഷാണ് ആംബുലൻസ് ലഭിച്ചത്. ഏറ്റവും ഒടുവിലായി 15,000 രൂപ നൽകിയാൽ കൊണ്ടുപോകാമെന്ന് ഒരു ആംബുലൻസ് ഡ്രൈവർ അറിയിക്കുകയായിരുന്നു. തുടർന്ന് ആർ.ജി.ഐ.സി.ഡിയിലെത്തിച്ച് ഒരു ഒന്നര മണിക്കൂറിനുശേഷം മരിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.