ബാബരി മസ്ജിദ് ക്ഷേത്രാവശിഷ്ടങ്ങൾക്ക് മുകളിലാണെന്നതിെൻറ െതളിവ് വേണം- സുപ്രീംകോടതി

ന്യൂഡൽഹി: ബാബരി മസ്ജിദ് ക്ഷേത്രത്തിെൻറയോ ഹിന്ദു ആരാധനാ മന്ദിരത്തിെൻറയോ അവശിഷ്ടങ്ങൾക്ക് മുകളിലാണ ് പണിതതെന്ന വാദത്തിന് തെളിവ് കൊണ്ടുവരാൻ സുപ്രീംകോടതി ആവശ്യപ്പെട്ടു. ബാബരി ഭുമി കേസിൽ ഹിന്ദുപക്ഷത്ത് ര ാമവിഗ്രഹത്തിനു വേണ്ടി വാദം തുടരുന്ന അഡ്വ. സി.എസ്. വൈദ്യനാഥനോടാണ് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി അധ്യ ക്ഷനായ അഞ്ചംഗ ബെഞ്ചിലെ രണ്ട് ജഡ്ജിമാർ ഇൗ ആവശ്യമുന്നയിച്ചത്.

കഴിഞ്ഞ രണ്ട് സഹസ്രാബ്ദങ്ങളായി വിവിധ നാഗരികതകൾ നദീതീരങ്ങളിൽ വസിക്കുകയും വാസസ്ഥലം മാറ്റുകയും ചെയ്തിട്ടുണ്ട് എന്ന് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് രാമവിഗ്രഹത്തിെൻറ അഭിഭാഷകനെ ഒാർമിപ്പിച്ചു. നേരത്തെയുള്ള കെട്ടിടങ്ങളിലായിരുന്നു പല നാഗരികതകളും വാസസ്ഥലങ്ങൾ പണിതത്. എന്നാൽ, തകർത്ത ക്ഷേത്രത്തിെൻറ അവശിഷ്ടങ്ങൾക്ക് മുകളിലാണ് ബാബരി മസ്ജിദ് നിർമിച്ചെതന്നതിനുള്ള തെളിവാണ് വേണ്ടതെന്ന് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് പറഞ്ഞു. ബാബരി മസ്ജിദിനടിയിലുണ്ടായിരുന്ന കെട്ടിടം ഷേത്രമായിരുന്നുവെന്നും അത് ശ്രീരാമേൻറതായിരുന്നുവെന്നുമാണ് തെളിയിക്കേണ്ടതെന്ന് ജസ്റ്റിസ് എസ്.എ. ബോബ്ഡെയും വൈദ്യനാഥനോട് ആവശ്യപ്പെട്ടു.

ബി.സി രണ്ടാം നൂറ്റാണ്ടിലേതെന്ന് കരുതുന്ന നിലവറ ബാബരി മസ്ജിദ് നിന്ന കെട്ടിടത്തിനടിയിൽ പുരാവവസ്തു വകുപ്പ് കണ്ടെത്തിയിട്ടുണ്ടെന്ന് ഇതിന് വൈദ്യനാഥൻ മറുപടി നൽകി. കൊത്തുപണികളുള്ള തൂണുകളും തേച്ചുമിനുക്കിയ ചുമരുകളും കാലഗണനക്കുള്ള തെളിവായി പുരാവസ്തു വകുപ്പ് അംഗീകരിച്ചിട്ടുണ്ട്. ബാബരി മസ്ജിദ് തകർക്കുന്നതിന് മുമ്പ് നടത്തിയ പര്യവേക്ഷണത്തിൽ പുരാവസ്തു വകുപ്പ് കണ്ടെടുത്ത ശിൽപങ്ങളുടെയും രൂപങ്ങളുടെയും ചിത്രങ്ങൾ വൈദ്യനാഥൻ സുപ്രീംകോടതിക്ക് സമർപ്പിച്ചു. അവിടെനിന്ന് കണ്ടെടുത്ത ചിത്രങ്ങളും ശിൽപങ്ങളും ഇസ്ലാമികമായ പാരമ്പര്യങ്ങളുമായി ബന്ധമില്ലാത്തതാണെന്ന് അദ്ദേഹം വാദം തുടർന്നു.

പള്ളികളിൽ മനുഷ്യരുടെയും മൃഗങ്ങളുടെയും ചിത്രങ്ങളുണ്ടാകില്ല. ബാബരി മസ്ജിദിെൻറ കെട്ടിടത്തിൽ തന്നെ ഇവയുണ്ടായിരുന്നതിനാൽ അത് പള്ളിയല്ലെന്ന് തീർത്തുപറയാൻ കഴിയും. അതിനാൽ മുസ്ലിംകൾ പ്രാർഥിച്ചിരുന്നു എന്ന കാരണംകൊണ്ട് മാത്രം മുസ്ലിംകൾക്ക് ആ കെട്ടിടത്തിെൻറ ഉടമസ്ഥാവകാശം നൽകാനാവില്ല. ഒരു തെരുവിൽ നമസ്ക്കരിച്ചതുകൊണ്ട് ആ തെരുവ് പള്ളിയാകില്ല. അവിടെ നടന്ന പര്യവേക്ഷണത്തിൽ മുസ്ലിം കലാരൂപങ്ങളൊന്നും കണ്ടെത്തിയിട്ടില്ലെന്നും അേദ്ദഹം വാദിച്ചു.


Tags:    
News Summary - babri case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.