ലണ്ടൻ: യു.കെയിലെ ഇന്ത്യൻ ഹൈകമീഷൻ ആസ്ഥാനം ആക്രമിച്ച കേസിലെ പ്രധാന പ്രതിയായ അവതാർ സിങ് ഖണ്ഡ മരിച്ചു. ബിർമിങ്ഹാമിലെ സാൻഡ് വെൽ ആശുപത്രിയിലായിരുന്നു അന്ത്യം. മരണകാരണം വ്യക്തമല്ല. മെഡിക്കൽ റിപ്പോർട്ട് ഇതുവരെ പുറത്ത് വന്നിട്ടില്ല. വിഷം ഉള്ളിൽച്ചെന്നാണ് ഖണ്ഡ മരിച്ചതെന്നും അതിനാൽ അദ്ദേഹത്തെ രക്തസാക്ഷിയായി പ്രഖ്യാപിക്കുകയാണെന്ന് അനുയായികൾ അറിയിച്ചു.
ഇന്ത്യൻ സുരക്ഷാ ഏജൻസികളാണ് കൊലപാതകത്തിന് പിന്നിലെന്നും അവർ ആരോപിച്ചു. രക്താർബുദ രോഗിയായ ഖണ്ഡയെ കഴിഞ്ഞ ദിവസമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ലണ്ടനിലെ ഇന്ത്യൻ ഹൈകമീഷനിലെത്തി ദേശീയപതാകയെ അപമാനിച്ച സംഭവത്തിൽ ഖണ്ഡയുൾപ്പടെ മൂന്ന് പേരെ എൻ.ഐ.എ തിരിച്ചറിഞ്ഞിരുന്നു. മാർച്ച് 19നായിരുന്നു പ്രതിഷേധം അരങ്ങേറിയത്. ഹൈകമീഷൻ ഓഫിസിൽ അക്രമം അരങ്ങേറുമെന്ന് യു.കെ ഇന്റലിജൻസ് ഏജൻസിയുടെ മുന്നറിയിപ്പുണ്ടായിരുന്നു.
ഖണ്ഡയുടെ പിതാവും ഖലിസ്ഥാൻ ലിബറേഷൻ ഫോഴ്സ് നേതാവായിരുന്നു. 1991ൽ സുരക്ഷാസേന ഖണ്ഡയുടെ പിതാവിനെ വെടിവെച്ചു കൊല്ലുകയായിരുന്നു. സ്റ്റുഡന്റ് വിസയിലാണ് ഖണ്ഡ യു.കെയിലെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.