കൊൽക്കത്ത: ദേശീയ പൗരത്വ പട്ടികയുടെ ഭാഗമായി പശ്ചിമബംഗാളിൽനിന്ന് അസമിലേക്ക് കുടിയേറിയവരുടെ രേഖകൾ പരിശോധിക്കുന്ന നടപടിക്ക് സമയമെടുക്കുമെന്ന് അധികൃതർ. പരിശോധന ഏറെ ദീർഘിച്ചതാണെന്നും ബന്ധപ്പെട്ട ഒാഫിസർമാരിൽനിന്ന് ഇതുസംബന്ധിച്ച റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്നും ബംഗാൾ സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. പരിശോധന ത്വരിതപ്പെടുത്തുന്നതിന് അസം സർക്കാറിെൻറ ഭാഗത്തുനിന്ന് സമ്മർദമുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
ദേശീയ പൗരത്വ പട്ടിക തയാറാക്കുന്നതിലേക്കുള്ള വിവരങ്ങൾ നൽകുന്ന കാര്യത്തിൽ നേരത്തേ ഏറ്റവും വീഴ്ച വരുത്തിയ സംസ്ഥാനമാണ് ബംഗാളെന്നും അതിനാൽ തന്നെ അവിടെനിന്നുള്ള രേഖകൾ പരിശോധിക്കുന്നതിൽ ഏറെ പ്രയാസപ്പെടുന്നതായും ദേശീയ പൗരത്വപ്പട്ടിക പുതുക്കുന്നതിന് നേതൃത്വം നൽകുന്ന രജിസ്ട്രാർ ജനറൽ സൈലേഷ് വ്യക്തമാക്കിയിരുന്നു. ബംഗാളിൽ 1.14 ലക്ഷം അപേക്ഷകളാണ് ലഭിച്ചത്. ഇതിൽ 15,000 എണ്ണമാണ് അസം സർക്കാറിന് അയച്ചതെന്ന് ബംഗാൾ സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.