കുട്ടികൾക്ക് ഭക്ഷണം നൽകുന്നതുമായി ബന്ധപ്പെട്ട് ഭാര്യയുമായി വഴക്കിട്ട സയന്‍റിഫിക് ഓഫിസർ ജീവനൊടുക്കി

മുംബൈ: കുട്ടികൾക്ക് ഭക്ഷണം നൽകുന്നതുമായി ബന്ധപ്പെട്ട് ഭാര്യയുമായി വഴക്കിട്ട ഭാഭ അറ്റോമിക് റിസർച് സെന്‍ററിലെ സയന്‍റിഫിക് ഓഫിസർ ആത്മഹത്യ ചെയ്തു. 37കാരനായ അനുജ് ത്രിപാഠിയാണ് മരിച്ചത്. വ്യാഴാഴ്ചയാണ് സംഭവം.

ബാർക് കോളനിയിലെ ആകാശ് രത്ന ബിൽഡിങ്ങിലായിരുന്നു അനുജ് കുടുംബമായി കഴിഞ്ഞു വന്നിരുന്നത്. വ്യാഴാഴ്ച രാവിലെ കുട്ടികൾക്ക് ഭക്ഷണം നൽകുന്നതുമായി ബന്ധെപട്ട് അനുജ് ഭാര്യ സരോജുമായി വഴക്കിട്ടിരുന്നു.

'രാവിലെ ഏകദേശം 9.30ഓടുകൂടിയാണ് ഇരുവരും തമ്മിൽ വഴക്കിട്ടത്. പിന്നാലെ കിടപ്പുമുറിയിൽ കയറി വാതിലടച്ച അനുജ് സീലിങ് ഫാനിൽ തൂങ്ങിമരിക്കുകയായിരുന്നു' -പൊലീസ് പറഞ്ഞു.

മണിക്കൂർ കഴിഞ്ഞിട്ടും അനുജ് പുറത്ത് വരാതിരുന്നതോടെ സരോജ് വാതിലിൽ തട്ടി വിളിച്ചെങ്കിലും മറുപടിയുണ്ടായില്ല. തുടർന്ന് അയൽവാസികളെ വിവരമറിയിക്കുകയായിരുന്നു. അയൽക്കാരെത്തി വാതിൽ തുറന്നപ്പോൾ അനുജ് തൂങ്ങിയ നിലയിലായിരുന്നു. ഉടനെ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.

Tags:    
News Summary - argument with his wife over giving food to children scientific officer dies by suicide

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.