ജെഹാനാബാദ് (ബിഹാർ): പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങളുടെ മുന്നണിയില ുണ്ടായിരുന്ന ജെ.എൻ.യു വിദ്യാർഥി ഷർജീൽ ഇമാം പൊലീസിന് മുമ്പാകെ കീഴടങ്ങി. ഉത്തർപ്ര ദേശ്, അസം, മണിപ്പുർ, അരുണാചൽ പ്രദേശ്, ഡൽഹി എന്നിവിടങ്ങളിൽ രാജ്യദ്രോഹക്കുറ്റം ചാർത ്തി കേസെടുത്തതിനു പിന്നാലെയാണ് സ്വദേശമായ ജെഹാനാബാദിലെ കാകോയിൽ ഷർജീൽ പൊലീസിനു മുമ്പാകെ കീഴടങ്ങിയത്. സഹോദരനെ ചോദ്യം ചെയ്യാൻ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഷർജീലിനെ ചോദ്യം ചെയ്യാനായി ഡൽഹിയിലേക്ക് കൊണ്ടുേപാകുമെന്ന് പൊലീസ് അധികൃതർ പറഞ്ഞു.
ജെ.എൻ.യുവിലെ ഗേവഷക വിദ്യാർഥിയായ ഷർജീലിനെ തേടി ബിഹാറിലെ തറവാട്ടുവീട്ടിൽ പൊലീസ് ഞായറാഴ്ച റെയ്ഡ് നടത്തിയിരുന്നു. ഡൽഹി പൊലീസിെൻറ അഞ്ചു സംഘങ്ങൾ മുംബൈ, പട്ന, ഡൽഹി എന്നിവിടങ്ങളിലെല്ലാം കഴിഞ്ഞ ദിവസങ്ങളിൽ തിരച്ചിൽ നടത്തി. വിഡിയോയിൽ ദേശദ്രോഹ പരാമർശം നടത്തി, പൗരത്വ ഭേദഗതി നിയമത്തിനെതിരെ ജാമിയ മില്ലിയ്യ ഇസ്ലാമിയ യൂനിവേഴ്സിറ്റി, അലീഗഢ് മുസ്ലിം യൂനിവേഴ്സിറ്റി എന്നിവിടങ്ങളിൽ നടന്ന പ്രേക്ഷാഭങ്ങൾക്കിടെ വിഭാഗീയത പ്രോത്സാഹിപ്പിക്കുന്ന രീതിയിൽ പ്രസംഗിച്ചു തുടങ്ങിയ കുറ്റങ്ങൾ ചാർത്തിയാണ് ഷർജീലിനെതിരെ കേസെടുത്തത്.
എന്നാൽ, രാജ്യദ്രോഹ കേസ് കെട്ടിച്ചമച്ചതാണെന്ന് ബന്ധുക്കൾ പറഞ്ഞു. തെൻറ മകൻ നിയമലംഘകനല്ലെന്നും അന്വേഷണ ഏജൻസിക്കുമുമ്പിൽ കീഴടങ്ങുമെന്നും ഷർജീലിെൻറ മാതാവ് ചൊവ്വാഴ്ച രാവിലെ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. രാജ്യതാൽപര്യത്തിനെതിരായി ആരും ഒന്നും ചെയ്യരുതെന്നും കേസിലെ ആരോപണങ്ങളും അറസ്റ്റുമായി ബന്ധപ്പെട്ട കാര്യങ്ങളും ഇനി കോടതി തീരുമാനിക്കുമെന്നും അറസ്റ്റിനുശേഷം ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ പ്രതികരിച്ചു. മുംബൈ ഐ.ഐ.ടിയിൽനിന്ന് കമ്പ്യൂട്ടർ സയൻസിൽ ബിരുദം നേടിയ ശേഷമാണ് ഉപരിപഠനത്തിനായി ഷർജീൽ ജെ.എൻ.യുവിലെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.