കൊൽക്കത്ത: സൗത്ത് കൊൽക്കത്ത ലോ കോളജിലെ കൂട്ടബലാത്സംഗ കേസിലെ പ്രതിക്കെതിരെ പീഡനാരോപണവുമായി മറ്റൊരു വിദ്യാർഥി കൂടി രംഗത്ത്. മോൺജിത് മിശ്ര പീഡിപ്പിച്ചുവെന്ന ആരോപണവുമായി തൃണമൂൽ കോൺഗ്രസ് ഛാത്ര പരിഷത് നേതാവാണ് രംഗത്തെത്തിയത്.
കോളജ് യാത്രക്കിടെ ഇയാൾ മോശമായി പെരുമാറിയെന്നാണ് പരാതി. രണ്ട് വർഷം മുമ്പായിരുന്നു സംഭവമെന്നും ഇവർ വെളിപ്പെടുത്തിയിട്ടുണ്ട്. 15ഓളം പെൺകുട്ടികളെങ്കിലും ഇയാളുടെ അതിക്രമത്തിനിരയായിട്ടുണ്ടെന്ന് ഇവർ വ്യക്തമാക്കി.
എന്നാൽ, എന്തുകൊണ്ടാണ് അന്ന് പരാതി നൽകിയില്ലെന്ന ചോദ്യത്തിന് തനിക്ക് അന്ന് പൊലീസിനെ സമീപിക്കാൻ ഭയമായിരുന്നുവെന്ന മറുപടിയാണ് പെൺകുട്ടി നൽകിയത്. ഇന്ത്യ ടുഡേയോടണ് പെൺകുട്ടി വെളിപ്പെടുത്തൽ നടത്തിയത്.
പ്രതിക്ക് ഉന്നതബന്ധങ്ങളുണ്ടായിരുന്നു. തൃണമൂൽ കോൺഗ്രസ് എം.എൽ.എയും കോളജ് ബോർഡ് പ്രസിഡന്റ് അശോക് കുമാർ ദേബുമാണ് ഇയാൾക്ക് സംരക്ഷണം നൽകുന്നത്. ഇയാൾക്കെതിരെ നിരവധി പരാതികൾ ഉയർന്നുവെങ്കിലും ഒന്നിൽ പോലും പൊലീസ് കേസെടുത്തില്ലെന്നും പെൺകുട്ടി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.