പതിമൂന്നുകാരിയെ അമ്മയുടെ കാമുകൻ പാലത്തിന് മുകളിൽനിന്ന് തള്ളിയിട്ടു

ഗുണ്ടൂർ (ആന്ധ്രാപ്രദേശ്): പതിമൂന്നുകാരിയെ അമ്മയുടെ കാമുകൻ പാലത്തിൽനിന്ന് തള്ളിയിട്ടു. ഗുണ്ടൂർ ജില്ലയിൽ ഗോദാവരി നദിക്ക്  കുറുകെയുള്ള റാവൂലപാളയം ഗൗതമി പാലത്തിൽ നിന്നാണ് സുരേഷ് എന്നയാൾ പെൺകുട്ടിയെ തള്ളിയിട്ടത്. കീർത്തന എന്ന പെൺകുട്ടിയെയും അമ്മയെയും ഇളയ സഹോദരിയെയും സെൽഫി എടുക്കാനെന്ന പേരിലാണ് യുവാവ് പാലത്തിന് മുകളിലെത്തിച്ചത്. പാലത്തിലുള്ള പ്ലാസ്റ്റിക് പൈപ്പ് ലൈനിൽ തൂങ്ങിപ്പിടിച്ച് പെൺകുട്ടി രക്ഷാപ്രവർത്തകർ എത്തും വരെ ജീവൻ നിലനിർത്തുകയായിരുന്നു. പൈപ്പിൽ തൂങ്ങിക്കിടക്കുന്നതിനിടയിൽ കീർത്തന പോക്കറ്റിലെ മൊബൈൽ ഫോൺ എടുത്ത് 100ൽ ഡയൽ ചെയ്താണ് പൊലീസിനെ വിവരമറിയിച്ചത്. 


സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ... ‘കഴിഞ്ഞ ഞായറാഴ്ച വൈകീട്ട് നാലിന് സ്റ്റേഷനിലേക്ക് ഒരു ഫോൺ കാളെത്തി.  ഒരു പെൺകുട്ടിയാണ് സംസാരിച്ചത്. പാലത്തിൽ നിന്നും അമ്മയുടെ സുഹൃത്ത് സുരേഷ് എന്നയാൾ തള്ളിയിട്ടു എന്നായിരുന്നു വിവരം. ഞങ്ങൾ ഉടൻ സംഭവസ്ഥലത്തെത്തി. പെൺകുട്ടി അപ്പോൾ പ്ലാസ്റ്റിക് പൈപ്പിൽ തൂങ്ങിക്കിടക്കുകയായിരുന്നു . പെൺകുട്ടിയെ ഞങ്ങൾ രക്ഷിച്ചു. അവളുടെ മാതാവ് സുഹാസിനി (36), ഒരു വയസ്സുള്ള സഹോദരി എന്നിവരെ കാണാനില്ലായിരുന്നു’. സുരേഷിനെ കണ്ടെത്തി അറസ്റ്റ് ചെയ്യുന്നതിനും കാണാതായ ഇരുവരെയും കണ്ടെത്തുന്നതിനുമായി രണ്ടു ടീം അടങ്ങുന്ന അന്വേഷണ സംഘത്തിന് രൂപം നൽകിയതായി പൊലീസ് അറിയിച്ചു.

Tags:    
News Summary - The girl was pushed off the bridge into Godavari river

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.