ന്യൂഡൽഹി: ലോക്സഭയിൽ കോൺഗ്രസിനെതിരെ ശക്തമായ വിമർശനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രാജ്യത്തെ മതത്തിെൻറ അടിസ്ഥാനത്തിൽ വിഭജിച്ചത് കോൺഗ്രസ് ആണെന്ന് അമിത് ഷാ ആരോപിച്ചു. പൗരത്വ ഭേദഗതി ബില്ലിനെതിരായ കോൺഗ്രസ് പ്രതിഷേധത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
‘‘ഈ ബിൽ എന്തുകൊണ്ട് ആവശ്യമാണെന്ന് ഞാൻ പറയാം. കോൺഗ്രസ് ഈ രാജ്യത്തെ മതത്തിെൻറ അടിസ്ഥാനത്തിൽ വിഭജിച്ചതുകൊണ്ടാണ് ഇത് ആവശ്യമായി വന്നത്. ആരാണ് ചെയ്തത്.? കോൺഗ്രസാണ് മതത്തിെൻറ അടിസ്ഥാനത്തിൽ ഈ രാജ്യത്തെ വിഭജിച്ചത്. ഇതാണ് ചരിത്രം. ’’ -അമിത് ഷാ പറഞ്ഞു.
മത ന്യുനപക്ഷങ്ങൾക്ക് സുരക്ഷ ഉറപ്പുവരുത്തുന്നതിനായി 1950ൽ നെഹ്റു-ലിയാഖത്ത് ഉടമ്പടി ഒപ്പു വെച്ചു. ഈ ഉടമ്പടി ഇന്ത്യയിൽ പൂർണമായും നടപ്പിലാക്കിയപ്പോൾ അത് പാകിസ്താനിലും ബംഗ്ലാദേശിലും നടപ്പിലാക്കിയിരുന്നില്ല. എന്നാൽ പിന്നീട് ഇത് പാകിസ്താനും നടപ്പാക്കി.
അഫ്ഗാനിസ്താൻ, പാകിസ്താൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നുള്ള ഹിന്ദുക്കൾ, പാഴ്സികൾ, സിഖുകാർ, ജൈനൻമാർ, ബുദ്ധൻമാർ എന്നിവർക്ക് പൗരത്വം നൽകാനുള്ള ബുദ്ധിപൂർവമായ തരംതിരിക്കലായിരുന്നു അത്. നിയമത്തിന് മുമ്പിലെ സമത്വം വിഭാവനം ചെയ്യുന്ന ആർട്ടിക്ക്ൾ 14നെ ഈ ബിൽ ലംഘിക്കുന്നുവെങ്കിൽ എന്തിനാണ് ന്യൂനപക്ഷങ്ങൾക്ക് ഈ രാജ്യത്ത് പ്രത്യേക പരിഗണന നൽകുന്നതെന്നും അമിത് ഷാ ചോദിച്ചു.
പാകിസ്താൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്താൻ എന്നിവിടങ്ങളിൽ നിന്നുള്ള മുസ്ലിം ഇതര കുടിയേറ്റക്കാർക്ക് പൗരത്വം ലഭിക്കൽ എളുപ്പമാക്കുന്നതാണ് പൗരത്വ ഭേദഗതി ബിെല്ലന്നും ബിൽ ഭരണഘടനാ ലംഘനമാണന്നും പ്രതിപക്ഷം ആരോപിക്കുന്നു. ബിൽ മതത്തിെൻറ അടിസ്ഥാനത്തിൽ ജനങ്ങളിൽ വിവേചനം സൃഷ്ടിക്കുമെന്നും പ്രതിപക്ഷം പറഞ്ഞു.
മൂന്ന് രാഷ്ട്രങ്ങളും മുസ്ലിം രാഷ്ട്രങ്ങളായതു മുതൽ മുസ്ലിം ഇതരരായവർക്ക് വേഗത്തിൽ പൗരത്വത്തിനുള്ള വ്യവസ്ഥ ഉചിതമായ തരം തിരിക്കലാണെന്നും മുസ്ലിംകളെ ബുദ്ധിമുട്ടിക്കില്ലെന്നും അമിത് ഷാ വ്യക്തമാക്കി. ഈ മൂന്ന് രാജ്യങ്ങളിൽ നിന്നുള്ള മുസ്ലിംകളെ പൗരത്വത്തിന് അപേക്ഷിക്കുന്നതിൽ നിന്ന് അയോഗ്യരാക്കുമെന്ന ആരോപണം അമിത് ഷാ നിഷേധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.