ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടേയും ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയുടേയും ചിത്രം പതിപ്പിച ്ച ‘വൈബ്രൻറ് ഗുജറാത്തിൻെറ’ പരസ്യമടങ്ങിയ ബോർഡിങ് പാസുകൾ എയർ ഇന്ത്യ പിൻവലിക്കുന്നു. ഇത് തെരഞ്ഞെടുപ്പ് പെ രുമാറ്റ ചട്ടത്തിൻെറ ലംഘനമാണെന്ന യാത്രക്കാരൻെറ പരാതിയെ തുടർന്നാണ് ബോർഡിങ് പാസുകൾ പിൻവലിക്കാനൊരുങ്ങുന്ന ത്.
മുൻ പഞ്ചാബ് ഡി.ജി.പി ശശി കാന്ത് ആണ് ഈ വിഷയം ഉയർത്തിക്കാട്ടിയത്. ഡൽഹിയിൽ നിന്ന് ചണ്ഡിഗഡിലേക്ക് യാത്ര ചെയ്യുകയായിരുന്നു ശശികാന്ത്. ഡൽഹി വിമാനത്താവളത്തിൽ നിന്ന് കിട്ടിയ ബോർഡിങ് പാസിൻെറ ഫോട്ടോ സഹിതം വിഷയം തിങ്കളാഴ്ച രാവിലെ അദ്ദേഹം ട്വീറ്റ് ചെയ്യുകയായിരുന്നു.
‘വൈബ്രൻറ് ഗുജറാത്തിൻെറ’ പരസ്യ സഹിതം രണ്ട് ബി.ജെ.പി നേതാക്കളുടെ ചിത്രങ്ങൾ ബോർഡിങ് പാസുകളിൽ എങ്ങനെ വന്നു എന്ന് അദ്ദേഹം ചോദിച്ചു. ഇതൊന്നും കാണുകയോ കേൾക്കുകയോ പറയുകയോ ചെയ്യാത്ത തെരഞ്ഞെടുപ്പ് കമീഷന് വേണ്ടി എന്തിനാണ് നമ്മൾ പൊതു പണം കളയുന്നതെന്നും അദ്ദേഹം ചോദിച്ചു.
സർക്കാറിൻെറ നേട്ടങ്ങൾ കാണിക്കുന്ന ചിത്രങ്ങളോ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രങ്ങളോ പതിച്ച ടിക്കറ്റുകൾ നൽകരുതെന്ന് ഇന്ത്യൻ റെയിൽവെ വിവിധ സോണുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്. ഇത് പെരുമാറ്റ ചട്ട ലംഘനമാണെന്ന തൃണമൂൽ കോൺഗ്രസ് തെരഞ്ഞെടുപ്പ് കമീഷനിൽ പരാതിപ്പട്ടതിൻെറ അടിസ്ഥാനത്തിലാണ് നടപടി.
At New Delhi airport today March 25th, 2019.
— Shashi Kant IPS (@shashikantips54) March 25, 2019
My Air India Boarding Pass, prominently flashes Narendra Modi, "Vibrant Gujrat" & Vijay Rupani. Picture of boarding pass is below.
Wonder why we are wasting public money on this Election Commission, which doesn't see, hears or speak... pic.twitter.com/7t49cNIlAR
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.