വീണ്ടും സർവിസ് ചാർജ്; ഓൺലൈൻ റെയിൽേവ ടിക്കറ്റ് നിരക്ക് കൂടും

ന്യൂഡൽഹി: ഐ.ആർ.സി.ടി.സി (ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപറേഷൻ) വെബ് സൈറ്റ് വഴി ട്രെയിൻ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നവരിൽനിന്ന് ഞായറാഴ്ച മുതൽ വീണ് ടും സർവിസ് ചാർജ് ഈടാക്കും. ഇത് ഓൺലൈൻ ടിക്കറ്റുകളുടെ നിരക്ക് വർധനക്ക് കാരണമാകും.

നോൺ എ.സി ടിക്കറ്റിന് 15രൂപ, എ.സി ഫസ്റ്റ് ക്ലാസ് അടക്കം ടിക്കറ്റിന് 30 രൂപ എന്നിങ്ങനെയായിരിക്കും സർവിസ് ചാർജെന്ന് ആഗസ്റ്റ് 30ന് ഇറങ്ങിയ ഐ.ആർ.സി.ടി.സി ഉത്തരവിൽ പറയുന്നു. പുറമെ ചരക്കുസേവന നികുതിയും (ജി.എസ്.ടി) ഇൗടാക്കും.

ഡിജിറ്റൽ വിനിമയം കൂട്ടാൻ ലക്ഷ്യമിട്ട് മൂന്നുവർഷം മുമ്പാണ് സർവിസ് ചാർജുകൾ പിൻവലിച്ചത്. നേരത്തെ നോൺ എ.സിക്ക് 20ഉം എ.സി ടിക്കറ്റിന് 40 രൂപയുമായിരുന്നു സർവിസ് ചാർജ്. സേവന നിരക്കുകൾ പിൻവലിച്ചതിനെ തുടർന്ന് 2016-17 വർഷം ഐ.ആർ.സി.ടി.സി വരുമാനത്തിൽ 26 ശതമാനം കുറവുണ്ടായതായി ഉദ്യോഗസ്ഥർ പറയുന്നു.

Tags:    
News Summary - again service charge;online railway ticket fare will increase -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.