തിരുവനന്തപുരം: വികാര വിക്ഷോഭങ്ങൾ നിറഞ്ഞതായിരുന്നു ആ മുഹൂർത്തം. ഇരുവരുടെയും മിഴികൾ നിറഞ്ഞ് കണ്ണീർ ചാലിട്ടു. വാക്കുകൾ ഇടറി. നീണ്ട 16 വർഷത്തിനുശേഷം വിദൂരമായ മറ്റൊരു മണ്ണിൽ ഇങ്ങനെയൊരു സമാഗമം ഇരുവരും പ്രതീക്ഷിച്ചില്ല. ആ ആലിംഗനത്തിൽ വർഷങ്ങളുടെ ദൂരം അലിഞ്ഞില്ലാതായി.
മണിപ്പൂരിലെ സമരനായിക ഇറോം ചാനു ശർമിളയും സഹോദരൻ സിങ് അജിത്തിെൻറ പുത്രി സുനിബാല ഇറോമുമാണ് തികച്ചും അപ്രതീക്ഷിതമായി തിരുവനന്തപുരത്ത് കണ്ടുമുട്ടിയത്. മൂന്നുവർഷമായി തിരുവനന്തപുരത്ത് ജെറ്റ് എയർവേസിൽ എയർഹോസ്റ്റസായി ജോലി ചെയ്യുകയാണ് സുനിബാല. അഫ്സ്പ നിയമത്തിനെതിരായ പോരാട്ടവഴിയിൽ ഇറോമിനൊപ്പമുണ്ടായിരുന്നു സഹോദരൻ സിങ് അജിത്ത്. അേദ്ദഹത്തിെൻറ മൂന്നുമക്കളിൽ ഇളയതാണ് സുനി ബാല.
ഇറോം ജയിലിലാകുന്നതിനുമുമ്പ് മാത്രമേ ഇരുവരും കണ്ടിട്ടുള്ളൂ. സമരനായികമായി ഇറോം വളർന്നപ്പോൾ സുനിബാല പഠനം പൂർത്തിയാക്കി എയർഹോസ്റ്റസായി. തെരഞ്ഞെടുപ്പ് പരാജയത്തിലും പോരാട്ടവീഥിയിൽ തളരാതെ ഇറോം മലയാളമണ്ണിൽ എത്തിയത് സുനിബാല അറിഞ്ഞിരുന്നു. തിങ്കളാഴ്ച ഒരു സുഹൃത്താണ് സുനിബാല തിരുവനന്തപുരത്ത് ഉണ്ടെന്ന് അറിയിച്ചത്. അവൾ തിരുവനന്തപുരത്ത് ഉണ്ടെന്ന് ഇറോമും അറിഞ്ഞിരുന്നില്ല. ഒാർമയിലുണ്ടായിരുന്ന മരുമകെള കാണാൻ അതോടെ ആവേശമായി. കൂടിക്കാഴ്ചക്ക് സർക്കാർ അതിഥിമന്ദിരംതന്നെ സാക്ഷിയായി.
ഒരു മണിക്കൂറോളം ഇരുവരും സംസാരിച്ചു. സമരം, തെരഞ്ഞെടുപ്പ്, കുടുംബം, യാത്ര എന്നിവയൊക്കെ വിഷയമായി. പിന്നെ െഗസ്റ്റ് ഹൗസിൽ നിന്നുതന്നെ ഒരുമിച്ച് ഭക്ഷണം കഴിച്ചു. ഇറോമും സുനിബാലയും ചപ്പാത്തിയെടുത്ത് ഒരു മേശക്ക് ചുറ്റുമിരുന്നു. തെൻറ ‘മമൗ’(അമ്മായി) അനേകവർഷത്തിനുശേഷം ഭക്ഷണം കഴിക്കുന്നത് ആദ്യമായി കണ്ട മരുമകൾ കൗതുകത്തോടെ നോക്കിനിന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.