ന്യൂഡൽഹി: ബോളിവുഡ് താരം സണ്ണി ഡിയോൾ ബി.ജെ.പിയിൽ ചേർന്നു. പ്രതിരോധ മന്ത്രി നിർമലസീതാരാമൻ, കേന്ദ്രമന്ത്രി പ ിയൂഷ് ഗോയൽ എന്നിവരിൽ നിന്ന് സണ്ണി ഡിയോൾ ഔദ്യോഗിക അംഗത്വം സ്വീകരിച്ചു.
പിതാവ് അടൽ ബിഹാരി വാജ്പേയിയ ുടെ കാലത്താണ് ബി.ജെ.പിയിൽ ചേർന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം ചേരാൻ താൻ ആഗ്രഹിക്കുന്നു. അടുത്ത അഞ്ചു വർഷത്തേക്കും മോദി ഭരണത്തിലെത്തണം- ഡിയോൾ പ്രതികരിച്ചു.
പാർട്ടി അധ്യക്ഷൻ അമിത് ഷായുമായി സണ്ണി ഡിയോൾ കൂടിക്കാഴ്ച നടത്തിയതിന് തൊട്ടുപിറകെയാണ് ബി.ജെ.പിയിൽ ചേരുന്നുവെന്ന വിവരം താരം പുറത്തുവിട്ടത്. പഞ്ചാബിലെ ഗുരുദാസ്പുരിൽ നിന്നും സണ്ണി മത്സരിച്ചേക്കുമെന്നാണ് സൂചന.
കഴിഞ്ഞ ആഴ്ചയാണ് സണ്ണി ഡിയോൾ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയത്. എന്നാൽ ബി.ജെ.പിയിൽ ചേരുമെന്നത് ഊഹാപോഹമാണെന്നും അനൗപചാരിക കൂടിക്കാഴ്ചയാണെന്നുമാണ് താരം പ്രതികരിച്ചത്.
പഞ്ചാബിൽ ശിരോമണി അകാലി ദളുമായി സഖ്യം ചേർന്ന ബി.ജെ.പി 13 സീറ്റുകളിൽ മൂന്നെണ്ണത്തിൽ മത്സരിക്കാനും ധാരണയായിരുന്നു. അമൃത്സർ, ഗുരുദാസ്പുർ, ഹോഷിയാർപുർ എന്നീ മണ്ഡലങ്ങളിലാണ് ബി.ജെ.പി മത്സരിക്കുക.
2017ൽ അന്തരിച്ച നടൻ വിനോദ് ഖന്നയുടെ മണ്ഡലമായിരുന്നു ഗുരുദാസ്പുർ. ഇവിടെ വിനോദ് ഖന്നയുടെ ഭാര്യ കവിത ഖന്നയെയോ മകൻ അക്ഷയ് ഖന്നയെയോ സ്ഥാനാർഥിയാക്കുമെന്നും സൂചനയുണ്ടായിരുന്നു.
62 കാരനായ സണ്ണി ഡിയോൾ ബി.ജെ.പിയിലേക്ക് ചേക്കേറുന്നതോടെ ഗുരുദാസ്പുരിൽ സ്ഥാനാർഥിയാകുമെന്നാണ് റിപ്പോർട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.